എന്താണ് രാഷ്ട്രീയ അഭയം ?

എന്താണ് രാഷ്ട്രീയ അഭയം ?

തങ്ങളുടെ മാതൃരാജ്യത്ത് പീഡനം ഭയക്കുന്ന ആളുകളെ സംരക്ഷിക്കുന്നതിനുള്ള രാജ്യങ്ങ ളുടെ സംരക്ഷണമാണ് രാഷ്ട്രീയ അഭയം.

തങ്ങളുടെ മാതൃരാജ്യത്ത് പീഡനം ഭയക്കുന്ന ആളുകളെ സംരക്ഷിക്കുന്നതിനുള്ള രാജ്യങ്ങ ളുടെ സംരക്ഷണമാണ് രാഷ്ട്രീയ അഭയം. യുകെ ഗവൺമെൻ്റ് നിയമം അനുസരിച്ച്, അഭയാർത്ഥിയായി രാജ്യത്ത് തുടരണമെങ്കിൽ വ്യക്തികൾ അഭയത്തിനായി അപേക്ഷിക്കണം. രാജ്യത്തുനിന്ന് പാലായനം ചെയ്‌തവരും അപകടസാധ്യത കാരണം തിരികെ പോകാൻ കഴിയാത്തവരുമായവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. അഭയം നൽകിക്കഴിഞ്ഞാൽ, വ്യക്തി സ്വന്തം രാജ്യത്തേക്ക് നാടുകടത്തപ്പെ ടുന്നതിൽ നിന്ന് സുരക്ഷിതനായിരിക്കും. കഴിഞ്ഞ വർഷം 112,000 രാഷ്ട്രീയ അഭയത്തി നുള്ള അപേക്ഷകളാണ് യു.കെ ഗവൺമെന്റിന് ലഭിച്ചത്.

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ഉൾപ്പെടെ യുള്ള രാഷ്ട്രീയ നേതാക്കൾ നിലവിൽ ലണ്ടനിൽ രാഷ്ട്രീയ അഭയം തേടിയിട്ടുണ്ട്.1959ലെ ടിബറ്റൻ കലാപത്തെ തുടർന്ന് ദലൈലാമ ഉൾപ്പെടെ നിരവധി പേർക്ക് അഭയം നൽകിയതിൻ്റെ ദീർഘകാല ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. ഇക്കൂട്ടത്തിൽ രാഷ്ട്രീയ നേതാക്കൾ മുതൽ സിവിലിയൻമാർ വരെ ഉൾപ്പെടും. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തി ലേക്ക് നയിച്ച കാരണങ്ങളിൽ ഒന്ന് ഇതാണെ ന്നാണ് കണക്കാക്കപ്പെടുന്നത്. 1959 മാർച്ച് 31നാണ് തൻ്റെ ഇരുപത്തിനാലാം വയസിൽ ടിബറ്റിൻ്റെ ആത്മീയ നേതാവായ ദലൈലാമ ഇന്ത്യയിൽ എത്തുന്നത്. ചൈനയുടെ ആക്രമ ണം ഭയന്ന് ഇന്ത്യയിലെത്തിയ അദ്ദേഹം തൻ്റെ എൺപത്തിയാറാം വയസിലും ഹിമാചൽ പ്രദേശിലെ ധർമശാലയിൽ തുടരുകയാണ്.

തസ്ലീമ നസ്രിൻ എന്ന ബംഗ്ലാദേശി എഴുത്തു കാരിക്ക് തൻ്റെ വിവാദ രചനകളുടെ പേരിൽ സ്വന്തം നാട്ടിൽ വധഭീഷണിയും പീഡനവും നേരിട്ടു. ഇതുകാരണം അവർ 1994ൽ ബംഗ്ലാദേ ശ് വിട്ടു. 2004 മുതൽ ഇന്ത്യ അവർക്ക് താൽക്കാ ലിക അഭയം നൽകുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തു. സ്വീഡിഷ് പൗരത്വമു ള്ള അവർ 30 വർഷമായി അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിഞ്ഞത്. 2004ൽ ഇന്ത്യയിൽ (കൊൽക്കത്ത) താമസിക്കാൻ അനുവാദം നൽകി. ഇത് ഇടയ്ക്കിടെ കേന്ദ്രസർക്കാർ പുതുക്കി നൽകിയിരുന്നെങ്കിലും 2008ൽ മുസ്ലിം സംഘടനകളുടെ ഭീഷണികളെ തുടർന്ന് വിദേശത്തേക്കു പോകേണ്ടി വന്നു. 2011ൽ ഇന്ത്യയിൽ തിരിച്ചെത്തിയ തസ്ലീമയ്ക്ക് ഡൽഹിയിലെ രഹസ്യ മേൽവിലാസത്തിലായി രുന്നു പിന്നീട് താമസ സൗകര്യം ഒരുക്കിയത്. 2014 എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ താമസാനുമതി റദ്ദാക്കി. ഇതോടെ 2015ൽ അവർ അമേരിക്ക യിലേക്ക് മാറി. 1992ൽ അഫ്ഗാൻ പ്രസിഡൻ്റായിരുന്ന മുഹമ്മദ് നജീബുള്ളയുടെ ഭാര്യക്കും മകൾക്കും ഇന്ത്യ അഭയം നൽകിയിരുന്നു. ഇന്ത്യയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ് നജീബുള്ളയെ താലിബാൻ സൈന്യം പിടികൂടി വിളക്കുകാലിൽ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. താലിബാൻ പീഡിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് അഹമ്മദ് ഖുറേഷി എന്ന അഫ്ഗാൻ പൗരൻ 2016ൽ ഇന്ത്യയിൽ അഭയം തേടിയിരുന്നു.

പദവി രാജിവച്ച് ഇന്ത്യയിൽ എത്തിയ ഷെയ്ഖ് ഹസീനക്ക് ഡൽഹിയിൽ സുരക്ഷിത ഭവനം ഒരുക്കുമെന്നും ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയില്ലെങ്കിൽ ലണ്ടനിലേക്ക് പോകാനാണ് ഷെയ്ഖ് ഹസീന യുടെ പദ്ധതി. ബ്രിട്ടനോട് അവര്‍ രാഷ്ട്രീയ അഭയത്തിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നാണ് വിവരം. ഷെയ്ഖ് ഹസീന ഡൽഹിയിൽ അഭയം തേടുന്നത് ഇതാദ്യമായല്ല.1975 ഓഗസ്റ്റ് 15ന് ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേ ശിൻ്റെ സ്ഥാപകനുമായ മുജീബുർ റഹ്മാൻ പ്രസിഡൻ്റ് പദവിയിലിരിക്കേ കുടുംബത്തിലെ 18 അംഗങ്ങൾക്കൊപ്പം ക്രൂരമായി കൊല ചെയ്യപ്പെട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഹസീനയ്ക്ക് സഹായഹസ്തം നീട്ടി. തുടർന്ന് ഭർത്താവിനും കുട്ടികൾക്കും സഹോദരിക്കു മൊപ്പം ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടി. 1975 മുതൽ 1981 വരെ ആറ് വർഷക്കാ ലം ഡൽഹിയിലെ പണ്ടാര റോഡിൽ ഒരു രഹസ്യ മേൽവിലാസത്തിൽ താമസിച്ചു. 2022ൽ ഒരു അഭിമുഖത്തിൽ അവർ ഇക്കാര്യം അനുസ്മരി ച്ചിട്ടുമുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *