മുണ്ടക്കൈയിൽ രക്ഷാ പ്രവർത്തനത്തിനിടയിൽ മണ്ണിന് അടിയിൽ തെർമൽ സിഗ്നൽ ലഭിച്ചതായി റിപ്പോർട്ട്. തിരച്ചിൽ ഊർജ്ജിതമാക്കി രക്ഷാ പ്രവർത്തകർ. തെർമൽ സിഗ്നൽ മനുഷ്യരുടേതാണോ എന്ന് വ്യക്തമല്ല

വയനാട്: മുണ്ടക്കൈയിൽ മണ്ണിനടിയിൽ ജീവന്റെ സാന്നിധ്യമുണ്ടെന്ന് സംശയമുണർത്തി റഡാർ സിഗ്നലുകൾ. റഡാറിൽ തെർമൽ സിഗ്നൽ ലഭിച്ചതോടെയാണ് മണ്ണിനടിയിൽ ജീവനുണ്ടാകാമെന്ന സംശയത്തിലേക്ക് രക്ഷാപ്രവർത്തകർ എത്തിയത്. അതെസമയം ഈ തെർമൽ സിഗ്നൽ മനുഷ്യരുടേത് തന്നെയാണോ എന്ന് വ്യക്തമല്ല.

മൂന്നു മീറ്റർ ആഴത്തിലാണ് സിഗ്നൽ കിട്ടിയത്. സിഗ്നൽ ലഭിച്ചത് കെട്ടിടത്തിന്റെ അടുക്കള ഭാഗത്ത്. മൂന്നു മീറ്റർ ആഴത്തിൽ തുടർച്ചയായി സിഗ്നൽ കിട്ടി. നടക്കുന്നത് റഡാർ, തെർമൽ സ്കാനർ, സിഗ്നൽ പരിശോധനകൾ. പരിശോധന നടക്കുന്ന വീട്ടിൽ വളർത്തു മൃഗങ്ങൾ ഇല്ലെന്ന് കെട്ടിട ഉടമ യൂനുസ്
കാണാതായത് പിതാവിനെയും സഹോദരനെയുമെന്ന് യുനൂസ്. ലഭിച്ചത് ശ്വാസത്തിന്റെ സിഗ്നൽ
കെട്ടിടത്തിന്റെ അടുക്കള ഭാഗത്താണ് സിഗ്നൽ. മണ്ണിനടിയിൽ മനുഷ്യജീവനുണ്ടോ എന്നതിൽ വ്യാപക പരിശോധന. സ്ഥലത്തേക്ക് രക്ഷാപ്രവർത്തനം കേന്ദ്രീകരിച്ചിട്ടുണ്ട്. തെർമൽ സിഗ്നൽ ലഭിച്ചത് മുണ്ടക്കൈ പള്ളിക്ക് സമീപമാണ്. അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് തെർമൽ സിഗ്നൽ ലഭിച്ചത്. ഇവിടേക്ക് കൂടുതൽ രക്ഷാ പ്രവർത്തന ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്.

അതെസമയം വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണം 300 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഔഗ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്. ഉരുള്‍പൊട്ടല്‍4 9 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു..
