ദക്ഷി‌ണാഫ്രിക്കയെ നാണം കെടുത്തി അഫ്ഗാനിസ്താൻ, നേടിയത് കിടിലൻ ജയം; ചരിത്രത്തിൽ ഇതാദ്യം

ദക്ഷി‌ണാഫ്രിക്കയെ നാണം കെടുത്തി അഫ്ഗാനിസ്താൻ, നേടിയത് കിടിലൻ ജയം; ചരിത്രത്തിൽ ഇതാദ്യം

മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി അഫ്ഗാനിസ്താൻ. ഷാർജയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഹഷ്തുള്ള ഷഹിദിയുടെ അഫ്ഗാനിസ്താൻ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വെറും 106 റൺസിന് ഓളൗട്ടായപ്പോൾ, അഫ്ഗാനിസ്താൻ 26 ഓവറുകളിൽ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യത്തിൽ എത്തുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ അഫ്ഗാനിസ്താൻ നേടിയ ആദ്യ ജയം കൂടിയാണിത്. ജയത്തോടെ അഫ്ഗാനിസ്താൻ പരമ്പരയിൽ 1-0 ന് മുന്നിലെത്തി. വെള്ളിയാഴ്ച രണ്ടാം ഏകദിനം നടക്കും.

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സ്കോർ ബോർഡിൽ 17 റൺസെത്തിയപ്പോൾ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒൻപത് റൺസോടെ റീസ ഹെൻഡ്രിക്സാണ് പുറത്തായത്. പിന്നീട് ചീട്ടുകൊട്ടാരം പോലെ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര തകരുന്നതാണ് കണ്ടത്.

ക്യാപ്റ്റൻ ഐഡൻ മാർക്രം (2), ടോണി ഡി സോർസി (11), ട്രിസ്റ്റൻ സ്റ്റബ്സ് (0), വെറെയ്ൻ (10), സ്മിത് (0), ഫെഖ്ലുക്വായോ (0) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമാകുമ്പോൾ ദക്ഷിണാഫ്രിക്ക 36/7 എന്ന നാണം കെട്ട നിലയിൽ. ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ വിയാൻ മൾഡറിന്റെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 100 കടത്തിയത്. 84 പന്തിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്സറുകളുമടക്കം 52 റൺസാണ് താരം നേടിയത്. അഫ്ഗാന് വേണ്ടി ഇടം കൈയ്യൻ പേസർ ഫസൽഹഖ് ഫാറൂഖി നാല് വിക്കറ്റുകളും ഗസൻഫർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി‌.

107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്താന്റെ തുടക്കവും തകർച്ചയോടെ ആയിരുന്നു‌. റണ്ണൊന്നുമാകുന്നതിന് മുൻപ് റഹ്മനുള്ള ഗുർബാസിന്റെ വിക്കറ്റ് അവർക്ക് നഷ്ടമായി. 60 റൺസ് എത്തിയപ്പോളേക്ക് നാല് വിക്കറ്റുകൾ നഷ്ടമായത് അഫ്ഗാന് ആശങ്ക നൽകിയെങ്കിലും അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അസ്മത്തുള്ള ഒമർസായും, ഗുൽബദിൻ നയിബും ചേർന്ന് അഫ്ഗാനെ കൂടുതൽ നഷ്ടങ്ങളില്ലാതെ വിജയത്തിലേക്ക് നയിച്ചു. ഒമർസായ് 25 റൺസോടെയും, നയിബ് 27 പന്തിൽ 34 റൺസോടെയും പുറത്താകാതെ നിന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *