ചീമേനിയിലും അതിരപ്പള്ളിയിലും ആണവോര്‍ജ്ജ നിലയത്തിനുള്ള പഠനം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം; പഠനത്തെ കുറിച്ച് അറിവില്ലെന്ന് മന്ത്രിയുടെ ഓഫീസ്

ചീമേനിയിലും അതിരപ്പള്ളിയിലും ആണവോര്‍ജ്ജ നിലയത്തിനുള്ള പഠനം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം; പഠനത്തെ കുറിച്ച് അറിവില്ലെന്ന് മന്ത്രിയുടെ ഓഫീസ്

ആണവോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനായി ചീമേനിയിലും അതിരപ്പള്ളിയിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം പഠനം ആരംഭിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ആണ് പഠനം ആരംഭിച്ചിരിക്കുന്നത്. കെഎസ്ഇബിയാണ് പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് ചുക്കാന്‍ പിടിക്കുന്നത്.

എന്നാല്‍ പദ്ധതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നയരൂപീകരണം നടത്തിയിട്ടില്ല. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫീസിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ചീമേനിയിലും അതിരപ്പള്ളിയിലും നടത്തുന്ന പഠനത്തെ കുറിച്ച് അറിവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആറ് മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി ആണവോര്‍ജ്ജ നിലയത്തിനുള്ള സ്ഥലം കണ്ടെത്താനാണ് പദ്ധതി. അതിരപ്പള്ളിയില്‍ നേരത്തെ ഹൈഡ്രോളിക് പവര്‍ പ്രോജക്ട് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നെങ്കിലും സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. സമാനമായി ചീമേനിയില്‍ കല്‍ക്കരി പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോജക്ട്് ഉപേക്ഷിക്കുകയായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *