ഫെഫ്ക എന്നാല്‍ ബി ഉണ്ണികൃഷ്ണന്‍ എന്നല്ല; നയരൂപീകരണ സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് ആഷിക് അബു

ഫെഫ്ക എന്നാല്‍ ബി ഉണ്ണികൃഷ്ണന്‍ എന്നല്ല; നയരൂപീകരണ സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് ആഷിക് അബു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും ആഭ്യന്തര കലാപം. സംവിധായകന്‍ ആഷിക് അബു ആണ് നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെയാണ് ആഷിക് അബു വിമര്‍ശനങ്ങളുന്നയിച്ചത്.

ഫെഫ്ക എന്നാല്‍ ഉണ്ണികൃഷ്ണന്‍ എന്നല്ല, ഉണ്ണികൃഷ്ണന്റേത് വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിക് അബു പറഞ്ഞു. ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നു മാറ്റണമെന്നും ഫെഫ്കയുടെ പ്രതികരണം കാപട്യമാണെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു. പുറത്തിറക്കിയ വാര്‍ത്ത കുറിപ്പ് യൂണിയന്‍ നിലപാടല്ലെന്നും ആഷിക് പറയുന്നു.

ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമാണ് പുറത്തുവന്നത്. നിലവിലെ രീതി അനുസരിച്ച് ഫെഫ്ക എന്നാല്‍ ബി ഉണ്ണികൃഷ്ണനെന്നാണ്.
തൊഴിലാളി സംഘടനയെ ഫ്യൂഡല്‍ തൊഴുത്തില്‍ കെട്ടി. ഒളിച്ചിരുന്ന് പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സമൂഹത്തെ അഭിമുഖീകരിക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ പൊതുമധ്യത്തില്‍ പ്രതികരിക്കട്ടെയെന്നും തൊഴില്‍ നിഷേധിക്കുന്നയാളാണ് ഉണ്ണി കൃഷ്ണനെന്നും ആഷിഖ് അബു പറഞ്ഞു.

നയരൂപീകരണ സമിതിയില്‍ നിന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കണം. ഉണ്ണിക്കൃഷ്ണന്‍ ഇടതുപക്ഷക്കാരനെന്ന വ്യാജ പരിവേഷം അണിയുകയാണ്. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചയാളാണെന്നും ആഷിക് അബു അഭിപ്രായപ്പെട്ടു. നേരത്തെ അമ്മ സംഘടനയിലെ രാജിയില്‍ പ്രതികരിച്ച് ഫെഫ്ക രംഗത്ത് വന്നിരുന്നു. ലൈംഗികാതിക്രമം നടത്തിയതായി ആരോപണമുള്ള എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്ന് ഫെഫ്ക പറഞ്ഞിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *