
പ്രിത്വിരാജ് ചൗഹാൻ; പേര് പ്രത്യേകിച്ച് പറയണം എന്നില്ലല്ലോ. അദ്ദേഹത്തിന്റെയും ഘോറിയുടെയും യുദ്ധങ്ങളും കഥകളും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിനാൽ അതിലേക്ക് കടക്കുന്നില്ല. 1192 ൽ പ്രിത്വിരാജും ഘോറിയും തമ്മിലുള്ള യുദ്ധം നടക്കുമ്പോൾ ഉത്തരേന്ത്യയിൽ ഉണ്ടായിരുന്ന രജപുത്ര ശക്തി പ്രിത്വിരാജ് കൊല്ലപ്പെട്ടതിന് ശേഷം നടന്ന യുദ്ധങ്ങളിൽ ഉത്തരേന്ത്യയിൽ ദുർബലമായി. 1192-ലെ തരൈൻ യുദ്ധത്തിൽ രജപുത്രർ പരാജയപ്പെട്ടതോടെ ദില്ലിയിൽ സുൽത്താനേറ്റിന്റെ ഉദയത്തിനും വഴിയൊരുങ്ങി. അതുകൊണ്ട് തന്നെ 1192 മുതൽ 1206 ൽ ദില്ലി സുൽത്താനേറ്റ് സ്ഥാപിക്കുന്നത് വരെയുള്ള 14 വർഷത്തെ ഒരു ചരിത്രം പലപ്പോഴും പറയാതെ പോയിട്ടുണ്ട്. തരൈൻ യുദ്ധ ശേഷം നടന്ന നിരവധി യുദ്ധങ്ങളിൽ പരാജയപ്പെട്ടത് രജപുത്രരുടെ ശക്തി കുറയാൻ കാരണമായി. 14 വർഷത്തെ ഈ കാലഘട്ടത്തിൽ ഉത്തരേന്ത്യയിലെ ശക്തികളായ രജപുത്ര രാജ്യങ്ങൾ എല്ലാം തകർന്നു. ആ തകർച്ചയുടെ രാഷ്ട്രീയ സൈനിക സംഭവ വികാസങ്ങളിലൂടെയുള്ള വിവരണം.
ഈ തകർച്ചയ്ക്ക് രാഷ്ട്രീയ അസ്ഥിരത ഒരു പ്രധാന കാരണമായിരുന്നു. ഉത്തരേന്ത്യയിലെ രജപുത്ര രാജ്യങ്ങൾ തമ്മിൽ നിരന്തരമായ യുദ്ധങ്ങൾ നടന്നിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങൾ തികച്ചും അരാജകത്വത്തിലായിരുന്നു, ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ബാഹ്യ അക്രമണങ്ങൾ ആകർഷിച്ചു. 1027-ൽ ഗസ്നിയിലെ മഹമൂദിൻ്റെ അവസാന ആക്രമണത്തിനുശേഷം ഏകദേശം 150 വർഷങ്ങൾ കടന്നുപോയി. എന്നാൽ പുറത്തുനിന്നുള്ള വെല്ലുവിളികളെ നേരിടാൻ ആവശ്യമായ പ്രക്രിയകളും സംരക്ഷണങ്ങളും ഇന്ത്യൻ രാജ്യങ്ങൾ അല്ലെങ്കിൽ അന്നത്തെ ഉത്തരേന്ത്യൻ രാജ്യങ്ങൾ വികസിപ്പിച്ചില്ല. രാഷ്ട്രീയപരമായി അന്ന് ഇന്ത്യ വടക്കും തെക്കും പല രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ നിരവധി രജപുത്ര ഭരണത്തിന് ഉത്തരേന്ത്യ സാക്ഷ്യം വഹിച്ചു, അവരിൽ പ്രധാനികൾ:
ദില്ലിയിലും അജ്മീറിലും ചൗഹാൻ രാജവംശം, കനൗജ് ഭരിച്ചത് ഗഹദവാല രാജവംശം, ഗുജറാത്തിൽ ചാലൂക്യ രാജവംശം, ബംഗാൾ സേന സാമ്രാജ്യം. ഇവർ കൂടാതെ കാലചൂരി, പരമാര, ചന്ദേല, ഗംഗ രാജവംശങ്ങളും ഉത്തരേന്ത്യയിൽ ഭരണം നടത്തി. അവർ പലരും പരസ്പരം നിരന്തരമായ യുദ്ധത്തിൽ ഏർപ്പെട്ടു, അത് ആത്യന്തികമായി എല്ലാ രജപുത്ര രാജ്യങ്ങളെയും ദുർബലമാക്കിയിരുന്നു. 1163-ൽ ഗുരിദുകൾ ഗസ്നി പിടിച്ചെടുത്തതിന് ശേഷം, 1178-ൽ ഘോറി ഗുജറാത്തിലെ ചാലൂക്യ സോളങ്കികളെ ആക്രമിച്ചു. ഘോറി താർ മരുഭൂമിയിലൂടെ സൈനിക നീക്കം നടത്തി. അബു പർവതത്തിനടുത്തുള്ള ഒരു താഴ് വരയിൽ നടന്ന കസഹ്റാദ യുദ്ധത്തിൽ (Battle of Kasahrada) ചാലൂക്യരോട് തോറ്റു. ഈ തിരിച്ചടിയുണ്ടായിട്ടും, തുടർന്നുള്ള വർഷങ്ങളിൽ ഘോറി 1179/80-ൽ പെഷവാർ, 1187-ൽ ലാഹോർ കീഴടക്കി. ഇത് ഉത്തരേന്ത്യയുടെ രാഷ്ട്രീയത്തെ മാറ്റിയെഴുതിയ തരൈൻ യുദ്ധങ്ങൾക്ക് വേദി ഒരുക്കി.
ഒന്നാം തരൈൻ യുദ്ധം (1191 CE):
ലാഹോർ കീഴടക്കിയതോടെ ഘോറിയുടെ സാമ്രാജ്യം പ്രിത്വിരാജിന്റെ പ്രദേശങ്ങളുമായി അതിർത്തി പങ്കിട്ടു. ഒന്നാം തരൈൻ അല്ലെങ്കിൽ താനേശ്വർ യുദ്ധം 1191-ൽ, പ്രിത്വിരാജ് ചൗഹാൻ്റെ രാജ്യത്തിന്റെ ഭാഗമായ തബർഹിന്ദ അല്ലെങ്കിൽ ഭട്ടിൻഡയെ ഘോറി ആക്രമിക്കുകയും പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് നടന്നത്. ദില്ലിയിൽ നിന്ന് 80 മൈൽ അകലെയുള്ള തരൈനിലെ യുദ്ധക്കളത്തിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടി. യുദ്ധത്തിൽ ഘോരി പരാജയപ്പെട്ടു; യുദ്ധത്തിൽ പൂർണ്ണമായും രജപുത്രർ ജയിച്ചു.
രണ്ടാം തരൈൻ യുദ്ധം (1192 CE):
പരാജയശേഷം ഘോറി വീണ്ടും ഗസ്നിയിലേക്ക് പോയി, തൻ്റെ തോൽവിക്ക് പകരം വീട്ടാൻ അടുത്ത ആക്രമണത്തിന് സൈന്യത്തെ സജ്ജമാക്കി. ഇത്തവണ ഘോറിയെ ചെറുക്കാൻ പ്രിത്വിരാജിന്റെ രജപുത്ര കോൺഫെഡറസി ദുർബലമായിരുന്നു. 1192-ൽ, രണ്ട് സൈന്യങ്ങളും ഒരേ യുദ്ധഭൂമിയായ തരൈനിൽ വീണ്ടും കണ്ടുമുട്ടി. ഇത്തവണ ഘോറി പ്രിത്വിരാജ് ചൗഹാനെ പരാജയപ്പെടുത്തി, അജ്മീറും ദില്ലിയും മുഹമ്മദ് ഘോറി കൈവശപ്പെടുത്തി. തരൈൻ യുദ്ധത്തിനുശേഷം ഘോറി തൻ്റെ അടിമ ജനറൽമാരിലൊരാളായ ഖുതുബുദ്ദീൻ ഐബക്കിനെ ഇന്ത്യൻ പ്രവിശ്യകളുടെ വൈസ്രോയിയായി നിയമിച്ചു. ഈ വിജയത്തോടെ അജ്മീറിലെ രജപുത്ര ഭരണം തകർന്നു. ഇന്ത്യയിൽ രജപുത്ര ഭരണത്തിന്റെ അസ്തമയത്തിന് തുടക്കമിട്ടു. ദില്ലി (Indrasthaniyaka) നഗരം ഉൾപ്പെടെ Tabarhind, Sirhind, Hansi, Shakambhari, Ajmer, Bikaner, Nagaur, Bayana, Ranastambhapura നിരവധി പ്രധാന നഗരങ്ങൾ ഗുരിദ് സാമ്രാജ്യത്തിന്റെ കീഴിൽ വന്നു.
അജ്മീറിൽ പ്രിത്വിരാജിന്റെ മകൻ ഗോവിന്ദരാജ നാലാമൻ സുൽത്താനേറ്റിന്റെ സാമന്തനായി അജ്മീറിന്റെ രാജാവായി. എന്നാൽ ഗുരിദ് പരമാധികാരം അംഗീകരിച്ചതിൽ ഗോവിന്ദരാജയ്ക്കും സുൽത്താനേറ്റിനും എതിരെ പ്രിത്വിരാജിന്റെ സഹോദരൻ ഹരിരാജ കലാപം നടത്തി, സൈന്യവുമായി അജ്മീർ ആക്രമിച്ചു, പക്ഷേ സുൽത്താനേറ്റിന്റെ തിരിച്ചടിയിൽ അദ്ദേഹം പിൻവാങ്ങാൻ നിർബന്ധിതനായി. ഈ ഘട്ടത്തിൽ സുൽത്താനേറ്റ് ആധിപത്യം അംഗീകരിക്കാത്ത ദില്ലിയിലെ ചൗഹാൻ ഗവർണർമാർ തങ്ങളുടെ സൈന്യവുമായി Hansi നഗരം തിരിച്ചു പിടിക്കാൻ ശ്രമിച്ചു. ഈ യുദ്ധം Battle of Bager എന്നറിയപ്പെട്ടു.
ബഗർ യുദ്ധം:
തരൈൻ യുദ്ധത്തിന് പിന്നാലെ, Delhi ക്ക് അടുത്തുള്ള ഹൻസി പിടിച്ചെടുക്കാൻ ചൗഹാൻ രജപുത്രർ നടത്തിയ ശ്രമമായിരുന്നു ബഗർ യുദ്ധം. ദില്ലിയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഇരുകൂട്ടർക്കും അതിന്റെ പ്രാധാന്യവും അത്രക്ക് വലുതായിരുന്നു. 1192 സെപ്റ്റംബറിൽ ചൗഹാൻ രജപുത്ര തലവനായിരുന്ന ജത്വാൻ, ഗുരിദ് ഭരണത്തിന് കീഴിലായ ഹൻസിയിൽ വെച്ച് സുൽത്താനേറ്റിന്റെ സൈനിക കമാൻഡർ നസ്രത്ത് ഉദ്ദീനെ ആക്രമിച്ചു. കുത്തബ്-ഉദ്ദീൻ ഐബക്ക് ആവശ്യമായ സൈനിക നടപടികളിലൂടെ ഹൻസിയിൽ ആക്രമണത്തിന് തയ്യാറെടുത്തപ്പോൾ, ജത്വാൻ സൈന്യവുമായി ബഗാറിലേക്ക് പിൻവാങ്ങാൻ നിർബന്ധിതനായി, അവിടെ വെച്ച് സുൽത്താനേറ്റ് രജപുത്ര സൈന്യങ്ങൾ തമ്മിൽ യുദ്ധം നടന്നു. ഈ യുദ്ധത്തിലും ഗുരിദുകൾ വിജയിച്ചു. അതോടെ , രജപുത്ര ഭരണം ഹൻസിയിൽ അവസാനിച്ചു.
(താജുൽ-മാസിർ, ഹസൻ നിസാമി)
ഈ സമയം തന്നെ പ്രിത്വിരാജിന്റെ കടുത്ത ശത്രുവായിരുന്ന Kannauj ലെ ഗഹദവാല രാജവംശത്തിലെ രാജാ ജയ് ചന്ദ് സുൽത്താനേറ്റ് തനിക്ക് ഉയർത്തുന്ന ഭീഷണി മനസിലാക്കി. പ്രിത്വിരാജിന്റെ ശത്രുവായിരുന്ന ജയ്ചന്ദ് ഗുരിദുകളുമായി സഖ്യം ചെയ്തു എന്ന ആരോപണം ഉണ്ട്. എന്നാൽ ഇതിന് വ്യക്തമായ ചരിത്ര തെളിവുകൾ ഇല്ല. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണങ്ങളൊന്നുമില്ലെങ്കിലും സാഹചര്യങ്ങൾ പലതുണ്ട്.
മുൻപ് ദില്ലി ഭരിച്ചത് തോമര രാജവംശമായിരുന്നു. ഗസ്നിയിൽ നിന്നുള്ള ആക്രമണങ്ങൾ ചെറുക്കാൻ അവർക്ക് സൈനിക സുരക്ഷ നൽകി അതിലൂടെ ദില്ലിയുടെ രക്ഷാധികാരികളായിരുന്നു ഗഹദവാലർ. തൃഷ്ക-ദണ്ഡ (Turushka-danda) എന്ന നികുതി നൽകിയാണ് അവർ ഈ സഹായം നൽകിയത്. 1152-ൽ ചൗഹാൻമാർ ദില്ലി പിടിച്ചെടുത്തു. ഗഹദവാലർക്ക് പ്രതികരിക്കാൻ സമയം കിട്ടിയില്ല. അതിനാൽ തരൈൻ യുദ്ധത്തിൽ പ്രിത്വിരാജ് തോറ്റാൽ ദില്ലി ഗഹദവാലരുടെ കൈയിലാകുമെന്ന് ജയ്ചന്ദ് കരുതിയിരുന്നു. ചരിത്ര ഗ്രന്ഥം പ്രിത്വിരാജ് റാസോ ഈ വാദത്തെ പിന്തുണയ്ക്കുന്നു. എന്നാൽ യുദ്ധശേഷം ഗോറി ദില്ലി പിടിച്ചെടുത്തു. സുൽത്താനേറ്റ് സൈന്യം ദില്ലി കീഴടക്കിയപ്പോൾ ജയ് ചന്ദിന്റെ മകളും ദില്ലി രാജാവ് പ്രിത്വിരാജിന്റെ ഭാര്യയുമായ സംയോഗിത ആഗ്ര കോട്ടയിൽ ജൗഹർ ചെയ്തു. ഇത് ജയ് ചന്ദിനെ സ്വാധീനിച്ചു. തുടക്കത്തിൽ ഖുതുബ് ഉദ് ദിൻ ഐബക്ക് ഒരു പ്രാദേശിക തോമര ഭരണാധികാരിയെ സുൽത്താനേറ്റിന്റെ സാമന്തനും ദില്ലിയിലെ അടുത്ത രാജാവുമാക്കിയെങ്കിലും 1193-ൽ ഈ തോമര ഭരണാധികാരിയും ദില്ലിയിലെ ചൗഹാൻ ഗവർണർമാരും ചേർന്നു സുൽത്താനേറ്റിനെ ദില്ലിയിൽ നിന്നും പുറത്താക്കാൻ ഗൂഢാലോചന ചെയ്തതിന് സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ഐബക്ക് ദില്ലിയുടെ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. 1192-ലെ ബഗർ യുദ്ധം ഗോറിയുടെ വിപുലീകരണം കേവലം അജ്മീറിൽ ഒതുങ്ങുന്നതല്ലെന്ന് ജയ്ചന്ദിനെ ബോധ്യപ്പെടുത്തി. 1193-ൽ ഐബക്കിനെ ഗസ്നിയിലേക്ക് വിളിപ്പിച്ചു. സമീപകാല ചരിത്രകാരനായ മിൻഹാജ് അത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്നില്ല. ഏകദേശം ആറ് മാസത്തോളം ഐബക്ക് ഗസ്നിയിൽ താമസിച്ചു.
https://googleads.g.doubleclick.net/pagead/ads?gdpr=0&us_privacy=1—&gpp_sid=-1&client=ca-pub-1100520459694923&output=html&h=280&adk=3587986400&adf=3803293862&pi=t.aa~a.1381849204~i.35~rp.4&w=620&abgtt=6&fwrn=4&fwrnh=100&lmt=1733737507&num_ads=1&rafmt=1&armr=3&sem=mc&pwprc=1414491252&ad_type=text_image&format=620×280&url=https%3A%2F%2Fboolokam.com%2Findian-period-1192-to-1206-end-of-rajput-rule%2F&host=ca-host-pub-2644536267352236&fwr=0&pra=3&rh=155&rw=620&rpe=1&resp_fmts=3&wgl=1&fa=27&uach=WyJXaW5kb3dzIiwiMTAuMC4wIiwieDg2IiwiIiwiMTMxLjAuNjc3OC4xMDkiLG51bGwsMCxudWxsLCI2NCIsW1siR29vZ2xlIENocm9tZSIsIjEzMS4wLjY3NzguMTA5Il0sWyJDaHJvbWl1bSIsIjEzMS4wLjY3NzguMTA5Il0sWyJOb3RfQSBCcmFuZCIsIjI0LjAuMC4wIl1dLDBd&dt=1733737431823&bpp=1&bdt=516&idt=0&shv=r20241120&mjsv=m202412030101&ptt=9&saldr=aa&abxe=1&cookie=ID%3Deea6cfe8378c8e04%3AT%3D1721211606%3ART%3D1733737428%3AS%3DALNI_MavDYBWk_aLJO_1Qs-ETb8w0XNCGA&gpic=UID%3D00000e96facb6a57%3AT%3D1721211606%3ART%3D1733737428%3AS%3DALNI_MZ1txZApPt-rtKgbhw8MOaZBRSBDg&eo_id_str=ID%3D42091b907880521b%3AT%3D1721211606%3ART%3D1733737428%3AS%3DAA-AfjbpTtrI434W_48acgaSmxnL&prev_fmts=0x0&nras=2&correlator=4024836751201&frm=20&pv=1&u_tz=330&u_his=5&u_h=1080&u_w=1920&u_ah=1040&u_aw=1920&u_cd=24&u_sd=0.8&dmc=8&adx=969&ady=9387&biw=2378&bih=1191&scr_x=0&scr_y=4625&eid=31088669%2C31089331%2C31089337%2C95347445%2C95347169%2C95345966%2C95347432%2C95348347&oid=2&pvsid=1242662117165639&tmod=525708546&uas=1&nvt=1&ref=https%3A%2F%2Fboolokam.com%2F&fc=1408&brdim=0%2C0%2C0%2C0%2C1920%2C0%2C1920%2C1040%2C2400%2C1191&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=0.8&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=3&uci=a!3&btvi=1&fsb=1&dtd=75429
ഈ സമയത്താണ് 1193-ൽ പ്രിത്വിരാജിന്റെ ജനറൽ സ്കന്ദയുടെ പിന്തുണയോടെ പ്രിത്വിരാജിന്റെ സഹോദരൻ ഹരിരാജ വീണ്ടും അജ്മീർ ആക്രമിച്ചത്. ഇത്തവണ ഹരിരാജ Bayana, Ranastambhapura, Ajmer എന്നിങ്ങനെ Tarain യുദ്ധത്തിൽ ചൗഹാൻ രജപുത്രർക്ക് നഷ്ടമായ നഗരങ്ങളും അവയുടെ പരമാധികാരവും തിരിച്ചു പിടിച്ചു. ഈ ആക്രമണത്തിലൂടെ സുൽത്താനേറ്റിന്റെ ആധിപത്യത്തിൽ നിന്ന് അജ്മീർ സ്വതന്ത്രമാക്കാൻ ഹരിരാജയ്ക്ക് കഴിഞ്ഞു. ഗോവിന്ദ രാജയെ സിംഹാസനത്തിൽ നിന്ന് പുറത്താക്കി, ഹരി രാജ ചൗഹാൻ രാജവംശത്തിന്റെ പുതിയ രാജാവായി. ഇത് സുൽത്താനേറ്റിനെതിരെ ദില്ലിയിലെ ചൗഹാൻ ഗവർണർമാരെ പ്രചോദിപ്പിച്ചു. ഖുതുബ് ഉദ് ദിൻ ഐബക്ക് ദില്ലിയിൽ തിരിച്ചെത്തി. അജ്മീറിൽ ഗുരിദ് സുൽത്താനേറ്റിന് എതിരെയുള്ള ചൗഹാൻ കലാപത്തെ പിന്തുണച്ചു കൊണ്ട് ജയ്ചന്ദ് തന്റെ 19 വയസ്സുള്ള മകൻ ഹരിശ്ചന്ദ്രനെ കനൗജ് ഏൽപിച്ച് പ്രധാന സൈന്യവുമായി അജ്മീറിലേക്ക് മാർച്ച് ചെയ്തു.
https://googleads.g.doubleclick.net/pagead/ads?gdpr=0&us_privacy=1—&gpp_sid=-1&client=ca-pub-1100520459694923&output=html&h=280&adk=3587986400&adf=3657282469&pi=t.aa~a.1381849204~i.37~rp.4&w=620&abgtt=6&fwrn=4&fwrnh=100&lmt=1733737514&num_ads=1&rafmt=1&armr=3&sem=mc&pwprc=1414491252&ad_type=text_image&format=620×280&url=https%3A%2F%2Fboolokam.com%2Findian-period-1192-to-1206-end-of-rajput-rule%2F&host=ca-host-pub-2644536267352236&fwr=0&pra=3&rh=155&rw=620&rpe=1&resp_fmts=3&wgl=1&fa=27&uach=WyJXaW5kb3dzIiwiMTAuMC4wIiwieDg2IiwiIiwiMTMxLjAuNjc3OC4xMDkiLG51bGwsMCxudWxsLCI2NCIsW1siR29vZ2xlIENocm9tZSIsIjEzMS4wLjY3NzguMTA5Il0sWyJDaHJvbWl1bSIsIjEzMS4wLjY3NzguMTA5Il0sWyJOb3RfQSBCcmFuZCIsIjI0LjAuMC4wIl1dLDBd&dt=1733737431825&bpp=1&bdt=517&idt=0&shv=r20241120&mjsv=m202412030101&ptt=9&saldr=aa&abxe=1&cookie=ID%3Deea6cfe8378c8e04%3AT%3D1721211606%3ART%3D1733737428%3AS%3DALNI_MavDYBWk_aLJO_1Qs-ETb8w0XNCGA&gpic=UID%3D00000e96facb6a57%3AT%3D1721211606%3ART%3D1733737428%3AS%3DALNI_MZ1txZApPt-rtKgbhw8MOaZBRSBDg&eo_id_str=ID%3D42091b907880521b%3AT%3D1721211606%3ART%3D1733737428%3AS%3DAA-AfjbpTtrI434W_48acgaSmxnL&prev_fmts=0x0%2C620x280&nras=3&correlator=4024836751201&frm=20&pv=1&u_tz=330&u_his=5&u_h=1080&u_w=1920&u_ah=1040&u_aw=1920&u_cd=24&u_sd=0.8&dmc=8&adx=969&ady=9924&biw=2378&bih=1191&scr_x=0&scr_y=5160&eid=31088669%2C31089331%2C31089337%2C95347445%2C95347169%2C95345966%2C95347432%2C95348347&oid=2&pvsid=1242662117165639&tmod=525708546&uas=3&nvt=1&ref=https%3A%2F%2Fboolokam.com%2F&fc=1408&brdim=0%2C0%2C0%2C0%2C1920%2C0%2C1920%2C1040%2C2400%2C1191&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=0.8&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=4&uci=a!4&btvi=2&fsb=1&dtd=82786
അജ്മീറിലെ ചൗഹാൻ രാജവംശത്തിന്റെ കലാപം വിജയിച്ചാലും ഇല്ലെങ്കിലും ഗഹദവാലരും ഗുരിദ് സുൽത്താനേറ്റും തമ്മിൽ ആസന്നമായ യുദ്ധം അവഗണിക്കാൻ സാധിക്കാത്തതായിരുന്നു. അജ്മീറിലെ വിജയത്തിന് ശേഷം ദില്ലി പിടിച്ചടക്കാൻ ഹരിരാജ പുറപ്പെട്ടു. എന്നാൽ ദില്ലിയിൽ എത്തുന്നതിനു മുൻപ് തന്നെ ഖുതുബ് ഉദ് ദിൻ ഐബക്ക് നേതൃത്വം കൊടുത്ത സുൽത്താനേറ്റ് സൈന്യവുമായി നടന്ന യുദ്ധത്തിൽ അവർ പരാജയപ്പെട്ടു. ഹരിരാജ കൊല്ലപ്പെട്ടു. അജ്മീർ വീണ്ടും സുൽത്താനേറ്റിന്റെ കൈയിലായി. നായചന്ദ്ര സൂരിയുടെ ഹമീര മഹാകാവ്യയും ഈ യുദ്ധത്തിന്റെ ഫലം വ്യക്തമായി പറയുന്നു.
അജ്മീർ നഷ്ടപ്പെട്ടതോടെ ചൗഹാൻമാർ ബയാനയിലേക്ക് പിൻവാങ്ങി. എന്നാൽ ഗഹദവാലരുടെ ഒന്നടങ്കം രജപുത്ര ഏകീകരണം സുൽത്താനേറ്റിന് ഭീഷണിയായിരുന്നു. അതിനാൽ ഐബക്ക് കനൗജ് കീഴടക്കാൻ പോകുന്ന വഴിയിൽ Delhi – Badaun നഗരങ്ങളുടെ മധ്യത്തിലും, ഗഹദവാലരുടെ അതിർത്തിയോടും ചേർന്ന് സ്ഥിതി ചെയ്യുന്ന രജപുത്രരുടെ പ്രദേശമായിരുന്ന Kol കോൽ (അലിഗഡ് ) കീഴടക്കി. ഹസൻ നിസാമിയുടെ താജ്-ഉൽ-മാസിർ എന്ന ഗ്രന്ഥത്തിൽ ഇത് സൂചിപ്പിക്കുന്നു.
https://googleads.g.doubleclick.net/pagead/ads?gdpr=0&us_privacy=1—&gpp_sid=-1&client=ca-pub-1100520459694923&output=html&h=280&adk=3587986400&adf=3129379870&pi=t.aa~a.1381849204~i.39~rp.4&w=620&abgtt=6&fwrn=4&fwrnh=100&lmt=1733737514&num_ads=1&rafmt=1&armr=3&sem=mc&pwprc=1414491252&ad_type=text_image&format=620×280&url=https%3A%2F%2Fboolokam.com%2Findian-period-1192-to-1206-end-of-rajput-rule%2F&host=ca-host-pub-2644536267352236&fwr=0&pra=3&rh=155&rw=620&rpe=1&resp_fmts=3&wgl=1&fa=27&uach=WyJXaW5kb3dzIiwiMTAuMC4wIiwieDg2IiwiIiwiMTMxLjAuNjc3OC4xMDkiLG51bGwsMCxudWxsLCI2NCIsW1siR29vZ2xlIENocm9tZSIsIjEzMS4wLjY3NzguMTA5Il0sWyJDaHJvbWl1bSIsIjEzMS4wLjY3NzguMTA5Il0sWyJOb3RfQSBCcmFuZCIsIjI0LjAuMC4wIl1dLDBd&dt=1733737431827&bpp=1&bdt=519&idt=0&shv=r20241120&mjsv=m202412030101&ptt=9&saldr=aa&abxe=1&cookie=ID%3Deea6cfe8378c8e04%3AT%3D1721211606%3ART%3D1733737428%3AS%3DALNI_MavDYBWk_aLJO_1Qs-ETb8w0XNCGA&gpic=UID%3D00000e96facb6a57%3AT%3D1721211606%3ART%3D1733737428%3AS%3DALNI_MZ1txZApPt-rtKgbhw8MOaZBRSBDg&eo_id_str=ID%3D42091b907880521b%3AT%3D1721211606%3ART%3D1733737428%3AS%3DAA-AfjbpTtrI434W_48acgaSmxnL&prev_fmts=0x0%2C620x280%2C620x280&nras=4&correlator=4024836751201&frm=20&pv=1&u_tz=330&u_his=5&u_h=1080&u_w=1920&u_ah=1040&u_aw=1920&u_cd=24&u_sd=0.8&dmc=8&adx=969&ady=10555&biw=2378&bih=1191&scr_x=0&scr_y=5805&eid=31088669%2C31089331%2C31089337%2C95347445%2C95347169%2C95345966%2C95347432%2C95348347&oid=2&pvsid=1242662117165639&tmod=525708546&uas=3&nvt=1&ref=https%3A%2F%2Fboolokam.com%2F&fc=1408&brdim=0%2C0%2C0%2C0%2C1920%2C0%2C1920%2C1040%2C2400%2C1191&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=0.8&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=5&uci=a!5&btvi=3&fsb=1&dtd=83146
ജയ് ചന്ദ് രജപുത്ര സൈന്യവുമായി അജ്മീറിലേക്ക് നീങ്ങിയപ്പോൾ ആഗ്രയ്ക്ക് സമീപമുള്ള ഗഹദവാല അതിർത്തി കടന്ന് ചാന്ദവാറിൽ ഖുതുബ് ഉദ് ദിൻ ഐബക്ക് നേതൃത്വം കൊടുത്ത സുൽത്താനേറ്റ് സൈന്യത്തെ ജയ് ചന്ദ് കണ്ടു മുട്ടി. രണ്ട് സൈന്യങ്ങളും തമ്മിലുള്ള യുദ്ധം കഠിനമായിരുന്നു. രണ്ട് ശക്തികൾ തമ്മിലുള്ള ഈ ഇതിഹാസ ഏറ്റുമുട്ടലിന്റെ വിശദാംശങ്ങൾ പൂർണ്ണമായി ലഭ്യമല്ല. യമുനാ നദിയുടെ തീരത്ത് ഇറ്റാവയ്ക്കും കനൗജിനും ഇടയിലാണ് ഈ യുദ്ധം നടന്നത്. ചരിത്രകാരന്മാർ അവകാശപ്പെടുന്നത് യുദ്ധത്തിൽ ഇരുവരും ഒപ്പത്തിനൊപ്പം തുല്യമായി മത്സരിച്ചെങ്കിലും രജപുത്രർ സുൽത്താനേറ്റ് സൈന്യത്തെ പിന്തിരിപ്പിക്കാൻ തുടങ്ങി. ഇതിനിടയിൽ, ഐബക്കിന്റെ തുർക്കി കുതിരപ്പടയാളി ജയചന്ദിനെ അമ്പെയ്തു. ഹൗഡയിൽ ഇരിക്കുകയായിരുന്ന രാജാ ജയ് ചന്ദ് ആനയിൽ നിന്ന് നിലത്ത് വീണു. തന്റെ രാജാവിന്റെ മരണത്തിന് സാക്ഷിയായ രജപുത്ര സൈന്യം യുദ്ധക്കളം ഉപേക്ഷിച്ചു പലായനം ചെയ്തു. യുദ്ധത്തിൽ ഗഹദവാലകൾ വിജയത്തിനടുത്തായിരുന്നു. നിർണായക ഘട്ടത്തിൽ ഒരു അമ്പ് വിധി മാറ്റി മറിച്ചു. തരൈൻ യുദ്ധത്തിൽ ചൗഹാനെ സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി ചതിച്ചു എന്ന് പറയപ്പെടുന്ന രാജാ ജയ്ചന്ദ് ഈ യുദ്ധത്തിൽ ദയനീയമായി മരിച്ചു. ഈ വിജയം സുൽത്താനേറ്റിന് ഉത്തരേന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ സഹായിച്ചു. കനൗജ് കൊള്ളയടിക്കപ്പെട്ടു. ഗഹദവാല രാജവംശത്തിന്റെ നിധി സൂക്ഷിച്ചിരുന്ന അസ്നി കോട്ട കൊള്ളയടിക്കുകയും, കൈവശപ്പെടുത്തുകയും ചെയ്തു. ഈ യുദ്ധം Kannauj, Badaun, Ayodhya, Prayagraj, Varanasi, Magadha, Pataliputra, Nalanda നഗരങ്ങളിലേക്ക് സുൽത്താനേറ്റിന് വഴിയൊരുക്കി. ജയചന്ദിന്റെ മരണ ശേഷം മകൻ ഹരിശ്ചന്ദ്ര അദ്ദേഹത്തിന്റെ പിൻഗാമിയായി ഗഹദാവല സിംഹാസനത്തിൽ എത്തി. ചാന്ദവാർ യുദ്ധത്തിലെ പരാജയം ഗഹദവാല സാമ്രാജ്യത്തിൻ്റെ അന്ത്യത്തിലേക്ക് നയിച്ചില്ല. പക്ഷേ സൈനികവും, സാമ്പത്തികവുമായ അസ്തമയത്തിലേക്ക് നയിച്ചു. അതോടെ ഉത്തരേന്ത്യയിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ സുൽത്താനേറ്റിന് കഴിഞ്ഞു. 1193-ൽ ഗുരിദുകൾ Kannauj നഗരം പിടിച്ചെടുത്തതായി സമകാലിക മുസ്ലീം ചരിത്രകാരന്മാരാരും പരാമർശിക്കുന്നില്ല. ഘുരിദ് സൈന്യം കനൗജിലേക്ക് നീങ്ങിയതായി തബഖത് -ഇ നസിരി പറയുന്നു. എന്നാൽ അവർ അധികാരത്തിൽ നിലനിർത്തിയില്ല.
BATTLE OF KASAHRADA 1197 :
1194-ൽ ഗോവിന്ദ രാജയുടെ യുദ്ധ പരാജയത്തിന് ശേഷം പിൻവാങ്ങിയ ചൗഹാൻ രജപുത്രരുടെ അവസാന നഗരവും താവളവുമായിരുന്നു Bayana. 1195 ൽ Bayana യിൽ വെച്ച് ഗോറിയും ചൗഹാൻ രജപുത്രരും തമ്മിൽ നടന്ന അവസാന യുദ്ധത്തിൽ (Battle of Kunwarpal) രജപുത്ര മേധാവി രാജ കുമാർപാലയുടെ നേതൃത്വത്തിൽ ചൗഹാൻമാർ പരാജയപ്പെട്ടതോടെ ബയന യുദ്ധം ചൗഹാൻ രാജവംശത്തിന്റെ അന്ത്യത്തെ അടയാളപ്പെടുത്തി. അതേ സമയം, 1195-1196 ഗുജറാത്തിലെ ചാലൂക്യരുടെ പിന്തുണയോടെ അജ്മീറിൽ മെഹർ ഗോത്രം സുൽത്താനേറ്റിനെതിരെ കലാപം നടത്തി. ഇതിനെതിരെ സൈനികമായി പ്രതികരിച്ച കുത്തബ് ഉദ് ദീൻ ഐബക്കിന്റെ സൈന്യത്തെ ചൗലൂക്യ രാജവംശത്തിലെ ഭീമ രണ്ടാമൻ്റെയും മെഹേഴ്സ് ഗോത്രത്തിന്റെയും സഖ്യ സൈന്യം ആക്രമിക്കുകയും, തോല്പിക്കുകയും ചെയ്തു. പരാജയപ്പെട്ട കുത്തബ് ഉദ് ദീൻ ഐബക്കിനെ രജപുത്ര സൈന്യം പിന്തുടർന്നു. രക്ഷ തേടി ഐബക്ക് അജ്മീറിലേക്ക് പലായനം ചെയ്തു. എന്നാൽ ഐബക്കിനെ വിടാതെ പിന്തുടർന്ന രജപുത്രർ അജ്മീർ നഗരം വളഞ്ഞു. രജപുത്രർ അജ്മീർ ഉപരോധിച്ചെങ്കിലും ഗോറി ഖുറാസാനിൽ നിന്ന് സേനയെ അയച്ചു. അതിൻ്റെ ഫലമായി രജപുത്ര സൈന്യം ഉപരോധം പിൻവലിച്ചു പിൻവാങ്ങി. താമസിയാതെ, 1197 ജനുവരിയിൽ ഐബക്ക് തൻ്റെ ആധിപത്യത്തിലുള്ള പ്രദേശത്ത് കടന്നുകയറി തന്നെ തടവിലാക്കിയ ചാലൂക്യ രജപുത്രർക്ക് എതിരെ പ്രതികാരം ചെയ്യാൻ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് 1178-ലെ Battle of Kasahrada-യിൽ ചാലൂക്യർ ഗോറിയെ പരാജയപ്പെടുത്തിയ അതേ സ്ഥലമായ കയാധ്രയിലെ അബു പർവ്വതത്തിന്റെ അടിവാരത്ത് 1197 ഫെബ്രുവരി 4-ന് യുദ്ധം ചെയ്തു. ഹസൻ നിസാമിയുടെ വിവരണമനുസരിച്ച്, ഈ യുദ്ധം അതിരാവിലെ ആരംഭിച്ച് ഉച്ചയോടെ അവസാനിച്ചു. ഖുതുബുദ്ദീൻ ഐബക്ക് ഈ യുദ്ധത്തിൽ വിജയിച്ചു. ചാലൂക്യ തലസ്ഥാനമായ അൻഹിൽവാര കൊള്ളയടിക്കപ്പെട്ടു. Anahilapataka, Mandure, Nadol, Jalore എന്നീ പ്രധാന ചാലൂക്യ പ്രദേശങ്ങൾ പിടിച്ചെടുത്തു. എന്നാൽ, ഐബക്ക് ഗുജറാത്ത് വിട്ടതിനുശേഷം, 1201-ൽ അൻഹിൽവാര സ്വതന്ത്രമായി. ചാലൂക്യർ അൻഹിൽവാര തിരിച്ചുപിടിച്ചു. ഐബക്ക് ഗുജറാത്തിൽ ഒരു ഗവർണറെ നിയമിച്ചു എന്ന വിവരം ചില ചരിത്രകാരന്മാർ നൽകുന്നുണ്ടെങ്കിലും, ഹസൻ നിസാമിയുടെ വിവരണത്തിൽ ഇത് പരാമർശിച്ചിട്ടില്ല.
END OF GAHADAVALA DYNASTY AND DECLINE OF SENA EMPIRE :
https://googleads.g.doubleclick.net/pagead/ads?gdpr=0&us_privacy=1—&gpp_sid=-1&client=ca-pub-1100520459694923&output=html&h=280&adk=3587986400&adf=824455218&pi=t.aa~a.1381849204~i.47~rp.4&w=620&abgtt=6&fwrn=4&fwrnh=100&lmt=1733737528&num_ads=1&rafmt=1&armr=3&sem=mc&pwprc=1414491252&ad_type=text_image&format=620×280&url=https%3A%2F%2Fboolokam.com%2Findian-period-1192-to-1206-end-of-rajput-rule%2F&host=ca-host-pub-2644536267352236&fwr=0&pra=3&rh=155&rw=620&rpe=1&resp_fmts=3&wgl=1&fa=27&uach=WyJXaW5kb3dzIiwiMTAuMC4wIiwieDg2IiwiIiwiMTMxLjAuNjc3OC4xMDkiLG51bGwsMCxudWxsLCI2NCIsW1siR29vZ2xlIENocm9tZSIsIjEzMS4wLjY3NzguMTA5Il0sWyJDaHJvbWl1bSIsIjEzMS4wLjY3NzguMTA5Il0sWyJOb3RfQSBCcmFuZCIsIjI0LjAuMC4wIl1dLDBd&dt=1733737431828&bpp=1&bdt=520&idt=1&shv=r20241120&mjsv=m202412030101&ptt=9&saldr=aa&abxe=1&cookie=ID%3Deea6cfe8378c8e04%3AT%3D1721211606%3ART%3D1733737428%3AS%3DALNI_MavDYBWk_aLJO_1Qs-ETb8w0XNCGA&gpic=UID%3D00000e96facb6a57%3AT%3D1721211606%3ART%3D1733737428%3AS%3DALNI_MZ1txZApPt-rtKgbhw8MOaZBRSBDg&eo_id_str=ID%3D42091b907880521b%3AT%3D1721211606%3ART%3D1733737428%3AS%3DAA-AfjbpTtrI434W_48acgaSmxnL&prev_fmts=0x0%2C620x280%2C620x280%2C620x280&nras=5&correlator=4024836751201&frm=20&pv=1&u_tz=330&u_his=5&u_h=1080&u_w=1920&u_ah=1040&u_aw=1920&u_cd=24&u_sd=0.8&dmc=8&adx=969&ady=13141&biw=2378&bih=1191&scr_x=0&scr_y=8403&eid=31088669%2C31089331%2C31089337%2C95347445%2C95347169%2C95345966%2C95347432%2C95348347&oid=2&pvsid=1242662117165639&tmod=525708546&uas=3&nvt=1&ref=https%3A%2F%2Fboolokam.com%2F&fc=1408&brdim=0%2C0%2C0%2C0%2C1920%2C0%2C1920%2C1040%2C2400%2C1191&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=0.8&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=6&uci=a!6&btvi=4&fsb=1&dtd=96700
കുത്തബ് ഉദ് ദീൻ ഐബക്ക് അതേ വർഷം ഗഹദവാലരെ ആക്രമിച്ചു കൊണ്ട് അവരുടെ തലസ്ഥാനം Kannauj പിടിച്ചടക്കി. ഐബക്ക് ഗഹദവാലരുടെ തലസ്ഥാനമായ കനൗജ് പിടിച്ചടക്കിയത് ഉത്തരേന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു നിർണായക വഴിത്തിരിവായിരുന്നു. 1194-ലെ ചാന്ദവാർ യുദ്ധത്തിൽ ജയ്ചന്ദ് പരാജയപ്പെട്ടതിന് ശേഷം ഗഹദവാല സാമ്രാജ്യം ദുർബലമായിരുന്നു. 1197-ൽ കനൗജ് പിടിച്ചടക്കിയതോടെ ഈ സാമ്രാജ്യത്തിന്റെ അന്ത്യം സൂചിപ്പിച്ചു. ഈ വിജയത്തോടെ ദില്ലി സുൽത്താനത്തിന്റെ അധികാരം ഉത്തരേന്ത്യയിൽ വ്യാപകമായി. Kannauj, Badaun, Ayodhya, Prayagraj, Varanasi, Magadha, Pataliputra തുടങ്ങിയ പ്രധാന നഗരങ്ങൾ സുൽത്താനേറ്റിന്റെ അധീനതയിലായി. തരൈൻ യുദ്ധത്തിൽ തുടങ്ങിയ രജപുത്ര ശക്തികളുടെ തകർച്ച ഇതോടെ കൂടുതൽ വ്യക്തമായി. ദില്ലി, അജ്മീർ, കന്നൗജ് എന്നീ പ്രധാന നഗരങ്ങളിൽ രജപുത്രരുടെ അധികാരം നഷ്ടപ്പെട്ടു. ഉത്തരേന്ത്യയിലെ രാഷ്ട്രീയ ഭൂപടം മാറി; സുൽത്താനേറ്റ് ഉത്തരേന്ത്യയിലെ ഏറ്റവും ശക്തമായ ശക്തിയായി മാറി.
BATTLE OF NADIA :
സുൽത്താനേറ്റ് സൈനിക ജനറലായിരുന്ന ഭക്തിയാർ ഖിൽജിയുടെ ബംഗാൾ ആക്രമണം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയ ഭൂപടത്തിൽ ഒരു നിർണായക വഴിത്തിരിവായിരുന്നു. 1193 CE-ൽ ഗവർണർ മാലിക് ഹിസ്ബറുദ്ദീൻ്റെ സഹായത്തോടെ, ഭക്തിയാർ ഖിൽജി മിർസാപൂരിലെ രണ്ട് ഗ്രാമങ്ങളിൽ സ്ഥിരതാമസമാക്കി. ബംഗാളിൻ്റെ കിഴക്കൻ പ്രദേശങ്ങൾ, കൂച്ച് ബെഹാർ, കലിംഗ, ഒടന്തപുരി, വിക്രമശില എന്നിവിടങ്ങളിൽ പതിവായി ഭക്തിയാർ ഖിൽജി സൈനിക നീക്കങ്ങൾ ആരംഭിച്ചു. ഏകദേശം 1197 CE നളന്ദയിലും ഖിൽജി സൈനിക നീക്കം നടത്തി. ഭക്തിയാർ ഖിൽജി മഗധ കീഴടക്കിയതോടെ, ബംഗാൾ അടുത്ത ലക്ഷ്യമായി. ബംഗാളിലെ സേന സാമ്രാജ്യം ആന്തരിക പ്രശ്നങ്ങൾ കാരണം ദുർബലമായിരുന്നു. ബംഗാൾ ആക്രമിക്കാനുള്ള സുൽത്താനേറ്റ് ഉദ്ദേശ്യത്തെക്കുറിച്ച് വാർത്തകൾ പരന്നപ്പോൾ തന്നെ, നിരവധി ആളുകൾ സേന സാമ്രാജ്യത്തിന്റെ തലസ്ഥാനം വിട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പോകാൻ ആരംഭിച്ചു. 1202-ൽ മഗധയിൽ നിന്ന് തൻ്റെ സൈന്യത്തെ നയിച്ച ഭക്തിയാർ, ബംഗാളിൽ പ്രവേശിച്ച് നാദിയ നഗരത്തിനടുത്തുള്ള കങ്കാഷ ഗഢിനടുത്തുള്ള വനത്തിനുള്ളിൽ സൈന്യവുമായി തന്ത്രപരമായി നിലയുറപ്പിച്ചു. ശേഷം ഭക്തിയാർ നവദ്വിപിലേക്ക് തൻ്റെ സൈന്യവുമായി നീങ്ങി. ബംഗാളിലെ വൈഷ്ണവ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന നവദ്വീപ് ഒരു മതപരമായ സ്ഥലമായതിനാൽ അവിടെ സൈനികർ കുറവായിരുന്നു. ആ സമയം സേന രാജാവ് ലക്ഷ്മൺ സേന ചക്രവർത്തി നവദ്വിപ് കൊട്ടാരത്തിൽ പ്രാർത്ഥനയിലും ധ്യാനത്തിലും ചിലവഴിക്കുകയായിരുന്നു. ഖിൽജിയുടെ 50,000 സൈനികർ അതിനകം തന്നെ നവദ്വിപ്പിൽ പ്രവേശിച്ചിരുന്നു. 1204-ൽ ഭക്തിയാർ ഖിൽജി നദിയയിൽ എത്തുന്നതിന് മുമ്പുതന്നെ, മിക്ക ആളുകൾക്കും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മുൻകൂട്ടി അറിയുകയും അവർ വിക്രംപൂരിലേക്കോ ഒഡീഷയിലെ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്കോ പലായനം ചെയ്യുകയും ചെയ്തിരുന്നു. കുതിരക്കച്ചവടക്കാരായി വേഷമിട്ടുകൊണ്ട്, ഭക്തിയാറും സൈന്യവും നഗരത്തിലേക്ക് ശ്രദ്ധാപൂർവം നീങ്ങി. സേന സാമ്രാജ്യത്തിന്റെ സൈനികർ വേഷം മാറി വന്ന സുൽത്താനേറ്റ് സൈന്യത്തെ കുതിരക്കച്ചവടക്കാർ എന്ന് തെറ്റിദ്ധരിച്ചു. ഇത് മുതലെടുത്തു ഭക്തിയാർ ആക്രമണം ആരംഭിച്ചപ്പോൾ, ഇത് സേനരുടെ സൈന്യത്തെയും ഞെട്ടിച്ചു. മാത്രമല്ല വലിയ സൈനിക ചെറുത്തുനിൽപ്പ് നൽകാനും സേന സാമ്രാജ്യത്തിന് കഴിഞ്ഞില്ല. ഖൽജി നബദ്വിപ് നഗരത്തിൽ എത്തിയപ്പോൾ, സേന സാമ്രാജ്യത്തിൽ നിന്നും വലിയ പ്രതിരോധം നേരിടാതെ തന്നെ തലസ്ഥാന നഗരത്തിൽ പ്രവേശിക്കാൻ അവർക്ക് കഴിഞ്ഞു. ലക്ഷ്മണ സേന തന്റെ ആളുകളുമായി കിഴക്കൻ ബംഗാളിലേക്ക് പലായനം ചെയ്തു. ഭക്തിയാർ തലസ്ഥാന നഗരം കൈവശപ്പെടുത്തിയപ്പോൾ, അദ്ദേഹത്തിൻ്റെ ആളുകൾ നഗരം കൊള്ളയടിക്കാൻ തുടങ്ങി. ഖൽജി പിന്നീട് ബംഗാളിൻ്റെ ഭൂരിഭാഗവും നുഴഞ്ഞുകയറി. ഭക്തിയാർ ഖിൽജിയുടെ ഈ ആക്രമണം നാദിയയെ വിജനമാക്കി. അതോടെ ബംഗാളും സുൽത്താനേറ്റ് ആധിപത്യത്തിലേക്ക് ചേർക്കപ്പെട്ടു. ഈ ആക്രമണത്തിൽ സേന സാമ്രാജ്യം അവസാനിച്ചില്ല. പക്ഷേ അത്യധികം ദുർബലമായി. കിഴക്കൻ ബംഗാളിൽ നാമമാത്രമായി 1230 വരെ സേന സാമ്രാജ്യം നിലനിന്നു. ശേഷം ദേവ രാജവംശം സേന സാമ്രാജ്യത്തിന് പിൻഗാമിയായി.
Chandela Dynasty (Mahoba)
SIEGE OF KALINJAR :
1202-1203-ലെ കലിഞ്ചർ യുദ്ധം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയ ഭൂപടത്തിൽ ഒരു നിർണായക വഴിത്തിരിവായിരുന്നു. ഈ യുദ്ധം സുൽത്താനത്തിന്റെ വികാസത്തിന് കാരണമായി. ചൗഹാൻ, ഗഹദവാല അതിർത്തി പങ്കിടുന്ന രജപുത്ര രാജവംശമായ ചന്ദേല രാജവംശം മധ്യേന്ത്യയിൽ ഒരു ശക്തമായ ശക്തിയായിരുന്നു. ചന്ദേല രാജവംശത്തെ 1203-ൽ കുത്തബ് അൽ-ദിൻ ഐബക്ക് ആക്രമിച്ചു. കലിഞ്ചർ യുദ്ധത്തിൽ ചന്ദേല രാജവംശം തോറ്റു. Gwalior, Narwar തുടങ്ങിയ പ്രദേശങ്ങൾ ചന്ദേല രജപുത്രർക്ക് നഷ്ടമായി. തലസ്ഥാനം കലിഞ്ജർ സുൽത്താനേറ്റ് സൈന്യം കീഴടക്കി. ചന്ദേല ഭരണാധികാരിയായ പരമർദി സുൽത്താനേറ്റിനു മുന്നിൽ കീഴടങ്ങുകയും പരമാധികാരം അംഗീകരിക്കുകയും ചെയ്തു. എന്നാൽ കലിഞ്ജറിയിൽ അധികകാലം നിയന്ത്രണം നിലനിർത്താൻ ഗുരിദുകൾക്ക് കഴിഞ്ഞില്ല. പരമർദിയുടെ മകൻ, ത്രൈലോക്യവർമൻ 1205-നുമുമ്പ് കാകദദഹയിൽ (ഇന്നത്തെ കകദ്വ) ഗുരിദുകളെ പരാജയപ്പെടുത്തി, കലിഞ്ജർ ഉൾപ്പെടെ എല്ലാ പ്രദേശങ്ങളും തിരിച്ചുപിടിച്ചു. ചന്ദേല രാജവംശം സുൽത്താനേറ്റിൽ നിന്ന് സ്വാതന്ത്ര്യം നേടി. യഥാർത്ഥത്തിൽ സുൽത്താനേറ്റിൽ നിന്ന് പുറത്ത് കടന്ന ഏക രജപുത്ര രാജവംശം ചന്ദേല രാജവംശമായിരുന്നു. 1315 വരെയാണ് ഈ രാജവംശം നില നിന്നത്. 1206 ആയപ്പോഴേക്കും അന്നത്തെ ഇന്ത്യൻ പ്രദേശങ്ങളായ സപ്തസിന്ധു (പഞ്ചാബ്), ഇന്ദ്രസ്ഥാനീയക (ദില്ലി) അജയമേരു (അജ്മീർ), കന്യാകുബ്ജ (കനൗജ്), പാടലീപുത്ര (പട്ന), നബദ്വിപ്പ് (നാദിയ) വരെ സുൽത്താനത്ത് തങ്ങളുടെ അധികാരം വ്യാപിപ്പിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് ബംഗാൾ വരെ സുൽത്താനേറ്റ് വ്യാപിച്ചു.
ASSASSINATION OF SULTAN AND COLLAPSE OF SULTANATE 1206
https://googleads.g.doubleclick.net/pagead/ads?gdpr=0&us_privacy=1—&gpp_sid=-1&client=ca-pub-1100520459694923&output=html&h=280&adk=3587986400&adf=1599519482&pi=t.aa~a.1381849204~i.59~rp.4&w=620&abgtt=6&fwrn=4&fwrnh=100&lmt=1733737541&num_ads=1&rafmt=1&armr=3&sem=mc&pwprc=1414491252&ad_type=text_image&format=620×280&url=https%3A%2F%2Fboolokam.com%2Findian-period-1192-to-1206-end-of-rajput-rule%2F&host=ca-host-pub-2644536267352236&fwr=0&pra=3&rh=155&rw=620&rpe=1&resp_fmts=3&wgl=1&fa=27&uach=WyJXaW5kb3dzIiwiMTAuMC4wIiwieDg2IiwiIiwiMTMxLjAuNjc3OC4xMDkiLG51bGwsMCxudWxsLCI2NCIsW1siR29vZ2xlIENocm9tZSIsIjEzMS4wLjY3NzguMTA5Il0sWyJDaHJvbWl1bSIsIjEzMS4wLjY3NzguMTA5Il0sWyJOb3RfQSBCcmFuZCIsIjI0LjAuMC4wIl1dLDBd&dt=1733737431830&bpp=1&bdt=523&idt=0&shv=r20241120&mjsv=m202412030101&ptt=9&saldr=aa&abxe=1&cookie=ID%3Deea6cfe8378c8e04%3AT%3D1721211606%3ART%3D1733737428%3AS%3DALNI_MavDYBWk_aLJO_1Qs-ETb8w0XNCGA&gpic=UID%3D00000e96facb6a57%3AT%3D1721211606%3ART%3D1733737428%3AS%3DALNI_MZ1txZApPt-rtKgbhw8MOaZBRSBDg&eo_id_str=ID%3D42091b907880521b%3AT%3D1721211606%3ART%3D1733737428%3AS%3DAA-AfjbpTtrI434W_48acgaSmxnL&prev_fmts=0x0%2C620x280%2C620x280%2C620x280%2C620x280&nras=6&correlator=4024836751201&frm=20&pv=1&u_tz=330&u_his=5&u_h=1080&u_w=1920&u_ah=1040&u_aw=1920&u_cd=24&u_sd=0.8&dmc=8&adx=969&ady=16841&biw=2378&bih=1191&scr_x=0&scr_y=12089&eid=31088669%2C31089331%2C31089337%2C95347445%2C95347169%2C95345966%2C95347432%2C95348347&oid=2&pvsid=1242662117165639&tmod=525708546&uas=3&nvt=1&ref=https%3A%2F%2Fboolokam.com%2F&fc=1408&brdim=0%2C0%2C0%2C0%2C1920%2C0%2C1920%2C1040%2C2400%2C1191&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=0.8&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=7&uci=a!7&btvi=5&fsb=1&dtd=M
1204-1205 കാലഘട്ടത്തിൽ പടിഞ്ഞാറൻ പഞ്ചാബിലെ യുദ്ധസമാനമായ ഒരു ഗോത്രമായിരുന്നു ഖോഖറുകൾ ഘുരിദ് സാമ്രാജ്യത്തിനെതിരെ നടത്തിയ കലാപമാണ് ഖോഖർ കലാപം. അവർ മുൾട്ടാനും ലാഹോറും കൊള്ളയടിക്കുകയും, കീഴടക്കുകയും പഞ്ചാബിനും ഗസ്നിക്കും ഇടയിലുള്ള റോഡുകൾ തടയുകയും ചെയ്തു. ഇത് ലാഹോറും ഗസ്നിയും തമ്മിലുള്ള സുൽത്താനേറ്റിന്റെ ബന്ധങ്ങൾ വിച്ഛേദിച്ചു. 1206-ൽ, ഖോഖർ കലാപത്തിനെതിരെ ഘോരിയുടെ സൈന്യം സൈനികപരമായി പ്രതികരിച്ചു. ഖുതുബുദ്ദീൻ ഐബക്കിന് കലാപം കൈകാര്യം ചെയ്യാൻ കഴിയാഞ്ഞതിനാൽ, ഘോറി ഖോഖറുകൾക്കെതിരെ ഒരു സൈനിക നീക്കത്തിന് നേതൃത്വം നൽകുകയും ഝലം നദിയുടെ തീരത്ത് നടന്ന യുദ്ധത്തിൽ അവരെ പരാജയപ്പെടുത്തുകയും ചെയ്തു. വിജയത്തിനുശേഷം, ഖോഖറുകളെ കൂട്ടക്കൊല ചെയ്യാൻ ഘോറി ഉത്തരവിടുകയും അവർ അഭയം പ്രാപിച്ച വനങ്ങൾ കത്തിക്കുകയും ചെയ്തു. 1206 മാർച്ചിൽ ഗസ്നിയിലേക്ക് മടങ്ങുമ്പോൾ സാൾട്ട് റേഞ്ചിലെ ധമിയാക്കിൽ വെച്ച് ഘോറി തൻ്റെ ഭരണകാലത്ത് പീഡിപ്പിക്കപ്പെട്ട ഇസ്മായിലികളാൽ വധിക്കപ്പെട്ടു. ഇത് ഘുരിദ് സുൽത്താനേറ്റിനെ അവസാനിപ്പിച്ചു. ഘോറിയുടെ കൊലപാതകത്തിനുശേഷം, ഘോറിയുടെ അടിമ സൈനിക മേധാവികൾക്കിടയിൽ സുൽത്താനേറ്റ് വിഭജിക്കപ്പെട്ടു: നാസിർ-ഉദ്-ദിൻ കബാച്ച മുൾട്ടാനിലെ ഭരണാധികാരിയായി. താജുദ്ദീൻ യിൽഡോസ് ഗസ്നിയുടെ ഭരണാധികാരിയായി. ഇഖ്തിയാർ ഉദ്ദീൻ മുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജി ബംഗാളിൻ്റെ ചില ഭാഗങ്ങളിൽ ഭരണാധികാരിയായി. ജനറൽമാർ സ്വന്തം സ്വതന്ത്ര രാജവംശങ്ങൾ സ്ഥാപിച്ചു, ഇത് ഇന്ത്യയിൽ ഡൽഹി സുൽത്താനത്തിലേക്ക് നയിച്ചു. ഘോറിയുടെ തുർക്കി ജനറൽ ആയിരുന്ന ഖുതുബ് ഉദ്-ദിൻ ഐബക്ക്, ഘോറിയുടെ കൊലപാതകത്തിന് ശേഷം ലാഹോറിൽ സ്വന്തം ഭരണം സ്ഥാപിച്ചു, മംലൂക്ക് രാജവംശത്തിൻ്റെ തുടക്കമായി. ഇത് ദില്ലി സുൽത്താനേറ്റിന് അടിത്തറയിട്ടു.
CONCLUSION :
യഥാർത്ഥത്തിൽ 1192-ൽ ദില്ലിയുടെ പതനത്തിനു ശേഷം ഗംഗാ സമതലങ്ങളിലെ എല്ലാ രജപുത്ര കോട്ടകളും തലസ്ഥാനങ്ങളും രാജ്യങ്ങളും ഒന്നിന് പുറകെ ഒന്നായി വീഴാൻ തുടങ്ങിയിരുന്നു. Kol (മീററ്റ്) 1193, കനൗജ് 1194, ബനാറസ്, 1194, ഗ്വാളിയോർ 1195, ബദൗൺ, 1197, ഖജുരാഹോ, 1203, ബിഹാർ 1203. ഓരോ തവണയും തുർക്കി കുതിരപ്പടയാളികൾക്ക് അതുവരെ ഇന്ത്യൻ രാജവംശങ്ങൾ പിന്തുടർന്ന സ്റ്റാൻഡേർഡ് സൈനിക ഫോർമേഷനെ തകർക്കാൻ കഴിഞ്ഞു. കൂടാതെ, ഗംഗാ സമതലത്തിൻ്റെ ഒരു അഗ്രം നിർണ്ണായകമായി നിയന്ത്രിക്കുന്നവൻ മറ്റൊന്നിനെ നിയന്ത്രിക്കുന്നത് ഭൂമിശാസ്ത്രത്തിൻ്റെ സ്വഭാവമാണെന്ന് തെളിയിച്ചു. തരൈനിനുശേഷം, ഉത്തരേന്ത്യയിലെ രജപുത്ര സ്ഥാനം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നാടകീയമായി കുറഞ്ഞു. ഒരു ദശാബ്ദത്തിനുള്ളിൽ, ഗംഗാ നദീതീരത്തെ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ സുൽത്താനേറ്റിന് കഴിഞ്ഞു. സിന്ധുനദീതടത്തിൻ്റെയും ഗംഗാതടത്തിൻ്റെയും വരുമാന സ്രോതസ്സുകൾ – ലോകത്തിലെ ഏറ്റവും സമ്പന്നമായ രണ്ട് കാർഷിക മേഖലകൾ അവയുടെ വിനിയോഗത്തിൽ ദില്ലി സുൽത്താനേറ്റിന് വലിയ സൈന്യങ്ങളെ അണിനിരത്താൻ മതിയാവുന്ന സാമ്പത്തിക സ്രോതസ്സ് നൽകി. അങ്ങനെ രജപുത്രർ തരെയിൻ യുദ്ധം വരെ പുലർത്തിയ സൈനിക, സാമ്പത്തിക, ഭൂമിശാസ്ത്രപരമായ മേധാവിത്വം നഷ്ടപ്പെട്ടു, ഈ സ്ഥാനം അവർക്ക് ഒരിക്കലും വീണ്ടെടുക്കാനും കഴിഞ്ഞില്ല. അങ്ങനെ രജപുത്രർ കോട്ടകൾക്ക് ചുറ്റുമുള്ള നിശ്ചലമായ കൂടുതൽ പ്രതിരോധശേഷിയുള്ള മരുഭൂമികളിലേക്ക് പിൻവാങ്ങി. (ജയ്സാലാമർ, ചിത്തോർ, ജലോർ, ശിവാന, രൺതംബോർ തുടങ്ങിയവ) പിന്നീട് രജപുത്ര പ്രതിരോധത്തിൻ്റെ കേന്ദ്രമായി മാറി രാജസ്ഥാനിലെ കുന്നുകൾ. നിരവധി സൈനിക നീക്കങ്ങൾ നടത്തിയിട്ടും രാജസ്ഥാനിലെ രജപുത്ര ശക്തിയെ കീഴടക്കാൻ ദില്ലി സുൽത്താനേറ്റിന് കഴിഞ്ഞില്ല, അവർ ഉടനീളം ഒരു ശക്തിയായി തുടർന്നു. മേവാറിലെ സിസോദിയകളെ ചുറ്റിപ്പറ്റിയുള്ള സുൽത്താനേറ്റ് കാലഘട്ടത്തിൽ രജപുത്ര ശക്തി വീണ്ടും ഗണ്യമായി ഉയർന്നു, പക്ഷേ അവരുടെ വംശാധിഷ്ഠിത സംഘടനയുടെ പ്രത്യേകത ഒരു രാഷ്ട്രീയ സ്ഥാപനമെന്ന നിലയിൽ അവരുടെ ഏകീകരണത്തെ തടഞ്ഞു. ഉത്തരേന്ത്യയിൽ വടക്ക് ഭാഗത്ത് ആധിപത്യം സ്ഥാപിക്കാനുള്ള പുതിയ രജപുത്ര കോൺഫെഡറസിയുടെ അവസാന ശ്രമം മേവാറിലെ റാണ സംഗയുടെ കീഴിലാണ് നടന്നത്. തുഗ്ലക്കിൻ്റെ കാലം വരെ തുർക്കികൾ ദില്ലിയിലെ കാര്യങ്ങളിൽ ആധിപത്യം പുലർത്തി. എന്നാൽ മധ്യ സുൽത്താനേറ്റ് കാലഘട്ടം മുതൽ അവരുടെ ശക്തി ക്ഷയിച്ചു. മധ്യേഷ്യയിലും പേർഷ്യയിലും മംഗോളിയക്കാർ അധികാരം സ്ഥാപിച്ചതിനുശേഷം, ഈ പ്രദേശത്ത് നിന്ന് പുതിയ തുർക്കികളുടെ വരവ് ഇല്ലാതായി, സുൽത്താൻമാർക്ക് കൂടുതൽ അഫ്ഗാൻ സൈനിക ശക്തിയെ ആശ്രയിക്കേണ്ടി വന്നു. അവർ ഗംഗാ താഴ്വരയിൽ സംഖ്യാക്രമത്തിൽ കുടിയേറി. തുർക്കി സ്വഭാവം നഷ്ടപ്പെട്ട സൈന്യത്തിലെ ഘടകം ഒടുവിൽ 1290 ൽ ദില്ലിയിൽ അധികാരം പിടിച്ചെടുത്തു. അത്തരം അവസ്ഥകളിൽ ഇന്ത്യൻ രാജവംശങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു.