
ന്യൂഡൽഹി: കേരളമടക്കം 12 സംസ്ഥാനങ്ങളിൽ കവച് സംവിധാനം സ്ഥാപിക്കുന്നതിനായി 2700 കോടി രൂപയുടെ ടെൻഡർ പുറപ്പെടുവിച്ച് റെയിൽവേ മന്ത്രാലയം. ട്രെയിനുകളെ കൂട്ടിയിടിയിൽ നിന്ന് രക്ഷിക്കാനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംരക്ഷണ സംവിധാനമാണ് കവച്. കഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനപകടം അടക്കം നിരവധി ട്രെയിൻ അപകടങ്ങൾ രാജ്യത്ത് അടുത്തകാലത്ത് ഉണ്ടായി. ഈ സാഹചര്യത്തിലാണ് കവച് രാജ്യത്തെ ട്രാക്കുകളിൽ വ്യാപകമാക്കാൻ ശ്രമം നടക്കുന്നത്.
കേരളത്തിൽ ഷൊർണൂരിനും തിരുവനന്തപുരത്തിനും ഇടയിലാണ് കവച് ഘടിപ്പിക്കുക. ഇതിന് 67.99 കോടി രൂപയാണ് ടെൻഡർ തുക. സെപ്തംബർ 18 വരെയാണ് ടെനഡർ ഡെഡ്‌ലൈൻ.
ഓഗസ്റ്റ് മാസത്തിൽ കവചിനു വേണ്ടി റെയിൽവേ ഒരു ടെൻഡർ ഇറക്കിയിരുന്നു. 5000 കിലോമീറ്ററിൽ കവച് ഘടിപ്പിക്കുന്നതിന് വേണ്ടിയാരുന്നു ഇത്. ഒക്ടോബറിൽ ഈ ടെൻഡർ അവാർഡ് ചെയ്യും. പരമാവധി 18 മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കും.
ഓഗസ്റ്റ് മാസത്തിൽ കവചിനു വേണ്ടി റെയിൽവേ ഒരു ടെൻഡർ ഇറക്കിയിരുന്നു. 5000 കിലോമീറ്ററിൽ കവച് ഘടിപ്പിക്കുന്നതിന് വേണ്ടിയാരുന്നു ഇത്. ഒക്ടോബറിൽ ഈ ടെൻഡർ അവാർഡ് ചെയ്യും. പരമാവധി 18 മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കും.
കിലോമീറ്ററിന് 50 ലക്ഷം രൂപ ചെലവ് വരുന്നതാണ് കവച് സംവിധാനം ഘടിപ്പിക്കൽ. എൻജിനുകളിലും ഇതിന്റെ ഭാഗമായി ചില ഉപകരണങ്ങൾ ഘടിപ്പിക്കും. ഇത് ഒരു എൻജിന് 70 ലക്ഷം ചെല വരും. നിലവിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ കവച് സംവിധാനം ചേര്‍ത്താണ് പുറത്തിറക്കുക. പഞ്ചാബിലെ കപൂർത്തലയിലുള്ള റെയിൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുന്ന 30 ട്രെയിനുകളിൽ കവച് ഘടിപ്പിക്കുന്നുണ്ട്. ഇതിനായി 25 കോടി രൂപ അനുവദിച്ചു കഴിഞ്ഞു.
തമിഴ്നാട്ടിലും കേരളത്തിലുമായി വ്യാപിച്ചു കിടക്കുന്ന ഏറ്റവും തിരക്കേറിയ 474 റൂട്ട് കിലോമീറ്റർ (രണ്ട് വശത്തേക്കും ഉൾപ്പെടെ) ദൂരത്തിലാണ് കവച് സംവിധാനം ദക്ഷിണ റെയിൽവേ ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കാനിരിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ദക്ഷിണ റേയിൽവേയുടെ നടപടി.