ആളെകൊല്ലും ഇവി, കേരളത്തിലെ വാഹന ചാര്‍ജിംഗ് കേന്ദ്രത്തിലെ മെഷീനില്‍നിന്ന് വീട്ടമ്മയ്ക്ക് ഷോക്കേറ്റു; ശരീരത്തില്‍ പൊള്ളലേറ്റു; ചാര്‍ജിംഗ് കേന്ദ്രം അടച്ചു; പൊലീസ് കേസെടുത്തു

ആളെകൊല്ലും ഇവി, കേരളത്തിലെ വാഹന ചാര്‍ജിംഗ് കേന്ദ്രത്തിലെ മെഷീനില്‍നിന്ന് വീട്ടമ്മയ്ക്ക് ഷോക്കേറ്റു; ശരീരത്തില്‍ പൊള്ളലേറ്റു; ചാര്‍ജിംഗ് കേന്ദ്രം അടച്ചു; പൊലീസ് കേസെടുത്തു

വൈദ്യുത വാഹന ചാര്‍ജിംഗ് കേന്ദ്രത്തിലെ മെഷീനില്‍നിന്ന് വീട്ടമ്മയ്ക്ക് ഷോക്കേറ്റു.
നഗരസഭ മുന്‍ കൗണ്‍സിലര്‍ വാണിയക്കാട് കളത്തിപ്പറമ്പില്‍ കെ.എല്‍. സ്വപ്ന(43) യ്ക്കാണു പൊള്ളലേറ്റത്. കെഎസ്ഇബിയുടെ മന്നം സബ് സ്റ്റേഷനു സമീപമുള്ള വൈദ്യുത വാഹന ചാര്‍ജിംഗ് കേന്ദ്രത്തില്‍ നിന്നാണ് പൊള്ളലേറ്റത്. വലതുകൈയിലെ തള്ളവിരലിനും ഇടതുകാലിലും പൊള്ളലേറ്റ ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

വിവാഹശേഷം പത്തനംതിട്ടയില്‍ സ്ഥിരതാമസമാക്കിയ സ്വപ്ന അവിടേക്ക് പോകുന്നതിനുമുമ്പ് ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാനാണു ചാര്‍ജിംഗ് കേന്ദ്രത്തില്‍ എത്തിയത്. കാറില്‍ 59 ശതമാനം ചാര്‍ജ് കയറിയപ്പോള്‍ ചാര്‍ജിംഗ് മെഷീന്‍ പ്രവര്‍ത്തനരഹിതമായി.

വൈദ്യുതിബന്ധം നിലച്ചതാണെന്നു കരുതി അല്പനേരം കാത്തുനിന്നു. എന്നിട്ടും പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ കാറിന്റെ കണക്ടറില്‍നിന്നു പ്ലഗ് വിച്ഛേദിച്ചശേഷം മെഷീനിലേക്ക് തിരികെ വച്ചപ്പോഴാണു ഷോക്കേറ്റത്. തെറിച്ച് തലയടിച്ച്‌വീണ സ്വപ്നയ്ക്ക് ശ്വാസതടസവും തലകറക്കവുമുണ്ടായി. അപകടത്തെത്തുടര്‍ന്ന് ചാര്‍ജിംഗ് കേന്ദ്രം താത്കാലികമായി അടച്ചു. സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. പറവൂര്‍ പൊലീസ് കേസെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *