‘അഫ്സൽ ഗുരുവിനെ പിന്തുണച്ചു, അതിഷി “ഡമ്മി മുഖ്യമന്ത്രി”യെന്ന് സ്വാതി മലിവാള്‍’; എംപിയോട് രാജി വെച്ച് പുറത്തു പോകാൻ ആവശ്യപ്പെട്ട് ആം ആദ്മി

‘അഫ്സൽ ഗുരുവിനെ പിന്തുണച്ചു, അതിഷി “ഡമ്മി മുഖ്യമന്ത്രി”യെന്ന് സ്വാതി മലിവാള്‍’; എംപിയോട് രാജി വെച്ച് പുറത്തു പോകാൻ ആവശ്യപ്പെട്ട് ആം ആദ്മി

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മാർലേനയെ പ്രഖ്യാപിച്ചതിൽ കടുത്ത വിയോജിപ്പ് അറിയിച്ച രാജ്യസഭാ എംപി സ്വാതി മലിവാളിനോട് രാജി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി. അതിഷിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കടുത്ത തൃപ്തി സ്വാതി മലിവാൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. അതിഷിയെ “ഡമ്മി മുഖ്യമന്ത്രി” എന്ന് വിശേഷിപ്പിച്ച സ്വാതി മലിവാൾ ഡൽഹിയുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി ഭീകരൻ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റുന്നതിൽ നിന്ന് രക്ഷിക്കാൻ അതിഷിയുടെ മാതാപിതാക്കൾ ദയാഹർജി എഴുത്തിരുന്നു എന്നാണ് സ്വാതി ആരോപിക്കാത്തത്. ആതിഷിയുടെ മാതാപിതാക്കൾ എഴുതിയ കത്ത് എന്നവകാശപ്പെട്ട് ഒരു കത്തും അവർ എക്‌സിൽ പങ്കുവച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എഎപി സ്വാതി മലിവാളിനോട് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

“ഇന്ന് ഡൽഹിക്ക് വളരെ സങ്കടകരമായ ദിവസമാണ്. അഫ്‌സൽ ഗുരുവിനെ തൂക്കിലേട്ടാതിരിക്കാൻ നീണ്ട പോരാട്ടം നടത്തിയ കുടുംബത്തിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഇന്ന് ഡൽഹിയിലെ മുഖ്യമന്ത്രിയാകുന്നത്. ഭീകരൻ അഫ്‌സൽ ഗുരുവിനെ രക്ഷിക്കാൻ അവളുടെ മാതാപിതാക്കൾ ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് ദയാഹർജി എഴുതി. അവരുടെ അഭിപ്രായത്തിൽ അഫ്സൽ ഗുരു നിരപരാധി ആയിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി അഫ്സൽ ഗുരുവിനെ കുടുക്കിയതാണെനന്നായിരുന്നു അവരുടെ വാദം. അതിഷി മർലീന വെറും ഒരു ‘ഡമ്മി മുഖ്യമന്ത്രി’ ആണെങ്കിലും, ഈ വിഷയം രാജ്യത്തിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവം ഡൽഹിയെ സംരക്ഷിക്കട്ടെ!” – ഇതായിരുന്നു ആതിഷിയുടെ കുറിപ്പ്.

പാർലമെൻ്റിലേക്ക് അയച്ചത് ആം ആദ്മി പാർട്ടി ആണെങ്കിലും സ്വാതി വായിക്കുന്നത് ബിജെപിയുടെ സ്‌ക്രിപ്റ്റ് ആണെന്ന് മുതിർന്ന എഎപി നേതാവും എംഎൽഎയുമായ ദിലീപ് പാണ്ഡെ പറഞ്ഞു. നാണവും ധാർമ്മികതയും ഉണ്ടെങ്കിൽ രാജി വെച്ച് പുറത്തു പോകണം. രാജ്യസഭയിൽ എത്താൻ ഇനി ബിജെപി ടിക്കറ്റിൽ വഴി നോക്കണമെന്നും പാണ്ഡെ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *