‘അമരന്‍’ സ്‌കൂളുകളിലും കോളേജിലും പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപി; എതിര്‍ത്ത് എസ്ഡിപിഐ, തമിഴ്‌നാടിനെ കത്തിച്ച് പ്രതിഷേധക്കാര്‍

‘അമരന്‍’ സ്‌കൂളുകളിലും കോളേജിലും പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപി; എതിര്‍ത്ത് എസ്ഡിപിഐ, തമിഴ്‌നാടിനെ കത്തിച്ച് പ്രതിഷേധക്കാര്‍

‘അമരന്‍’ സിനിമയ്‌ക്കെതിരെ വിവാദം ഉയരുന്ന പശ്ചാത്തലത്തില്‍, ചിത്രം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. കശ്മീരിനെയും മുസ്ലിം വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പ്രതിഷേധിക്കുന്നതിനിടെയാണ് ബിജെപിയുടെ ആവശ്യം.

കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് അമരന്‍. പുതിയതലമുറയില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ സിനിമ ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ബിജെപി ആവശ്യപ്പെടുന്നത്.

സിനിമയെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും എതിരാണ്. സംസ്ഥാനത്തുടനീളം സിനിമ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ ക്രമീകരണം ചെയ്യണം എന്നാണ് ബിജെപി സംസ്ഥാന വക്താവ് എഎന്‍എസ് പ്രസാദ് ആവശ്യപ്പെടുന്നത്. അതേസമയം, മുസ്ലീം വിരുദ്ധത ആരോപിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവായ കമല്‍ ഹാസന്റെ കോലം എസ്ഡിപിഐ കത്തിച്ചു.

150 ഓളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചെന്നൈ ആല്‍വാര്‍പേട്ടിലെ രാജ് കമല്‍ ഓഫീസിന് മുന്നിലെത്തി ചിത്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഓഫീസിന് സുരക്ഷ ശക്തമാക്കി. തമിഴ്‌നാട് സര്‍ക്കാര്‍ സിനിമയെ പിന്തുണയ്ക്കരുതെന്നും ഉടന്‍ നിരോധിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *