
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഗബ്ബയിൽ ആദ്യ പന്ത് അറിയുന്നതിന് മുമ്പ് തന്നെ ഓസ്‌ട്രേലിയയെ വിജയികളായി മാത്യു ഹെയ്ഡനും ആദം ഗിൽക്രിസ്റ്റും പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റിൽ 295 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയ മികച്ച തിരിച്ചുവരവ് നടത്തി, അഡ്‌ലെയ്ഡ് ഓവലിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിൻ്റെ വിജയം രേഖപ്പെടുത്തി.
മാത്യു ഹെയ്ഡൻ പറഞ്ഞത് ഇങ്ങനെ:
“വിക്കറ്റിൻ്റെ വേഗത്തിലും ബൗൺസിലും ഇന്ത്യൻ ബാറ്റർമാർ ബുദ്ധിമുട്ടുന്നതിനാൽ ഞാൻ ഓസ്‌ട്രേലിയയ്‌ക്കൊപ്പം പോകുന്നു. ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിക്കുമെന്ന് ഞാൻ പറയുന്നു ”അദ്ദേഹം പറഞ്ഞു. ഗിൽക്രിസ്റ്റിനും ഇതേ അഭിപ്രായമാണ് പറഞ്ഞത്.” മാർനസ് ലബുഷാഗ്നെ സെഞ്ച്വറി നേടിയതോടെ ഓസ്‌ട്രേലിയ പരമ്പരയിൽ 2-1ന് മുന്നിലെത്തും. ” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പരമ്പരയിൽ ഇരുടീമുകളും ബ്രിസ്‌ബേനിൽ കളിച്ചപ്പോൾ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. എന്തായാലും വമ്പൻ പോരാട്ടമാണ് അടുത്ത മത്സരത്തിൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ടോപ് ഓർഡറിന്റെ മോശം പ്രകടനമാണ് മോശം പ്രകടനത്തിന് കാരണമാകുന്നത്.
നിതീഷ് കുമാർ റെഡ്ഢി ഒഴികെ ഒരു താരത്തിന് പോലും സ്ഥിരതയോടെ റൺ കണ്ടെത്താൻ ഇന്ത്യൻ നിരയിൽ പറ്റുന്നില്ല എന്നതാണ് പ്രശ്നം.