രണ്ട് ദിവസത്തിനിടെ 480 ആക്രമണങ്ങള്‍; സിറിയന്‍ മണ്ണില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

രണ്ട് ദിവസത്തിനിടെ 480 ആക്രമണങ്ങള്‍; സിറിയന്‍ മണ്ണില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

സിറിയന്‍ മണ്ണില്‍ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രായേല്‍. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടതിന് പിന്നാലെയും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. സുരക്ഷ മുന്‍നിര്‍ത്തിയാണ് സിറിയയുടെ ആയുധശേഖരവും കപ്പലുകളും തകര്‍ത്തതെന്നാണ് ഇസ്രയേലിന്റെ വാദം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 480 ആക്രമണങ്ങളാണ് ഇസ്രായേല്‍ സിറിയയില്‍ നടത്തിയത്.

മിസൈല്‍ ഡിപ്പോകള്‍, വ്യോമതാവളങ്ങള്‍, ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍ തുടങ്ങിയ സൈനിക താവളങ്ങളാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ഇസ്രായേല്‍ സേന വ്യക്തമാക്കി. അതേസമയം നാവികസേന നടത്തിയ ആക്രമണത്തില്‍ സിറിയയുടെ 15 കപ്പലുകള്‍ തകര്‍ത്തു. ദമാസ്‌കസ്, ഹോംസ്, ലതാകിയ എന്നീ നഗരങ്ങളിലാണ് ആക്രമണം തുടരുന്നത്.


എന്നാല്‍ ഇസ്രായേല്‍ സൈന്യം ദമാസ്‌കസിലേക്ക് നീങ്ങുകയാണെന്ന വാര്‍ത്ത ഇസ്രയേല്‍ സൈന്യം നിഷേധിച്ചു. സിറിയയില്‍ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ഇതോടകം സൈന്യം പുറത്തുവിട്ടു. ഭീകരവാദത്തെ ചെറുക്കാനാണ് ആക്രമണം തുടരുന്നതെന്ന് ഇസ്രായേല്‍ പറയുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *