പാപ്പനംകോട് തീപിടിത്തം; സ്ഫോടന ശബ്ദം കേട്ടെന്ന് നാട്ടുകാർ; മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞില്ല

പാപ്പനംകോട് തീപിടിത്തം; സ്ഫോടന ശബ്ദം കേട്ടെന്ന് നാട്ടുകാർ; മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരം: പാപ്പനംകോട് വൻ തീപിടിത്തം. രണ്ട് സ്ത്രീകൾ മരിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഏജൻസി ഓഫീസിലാണ് തീപിടിത്തം നടന്നത്. ഫയർ ഫോഴ്സ് എത്തുന്നതിനു മുമ്പ് തീ പൂർണമായും അണച്ചു കഴിഞ്ഞിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. ഫയർ ഫോഴ്സ് എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മരിച്ച രണ്ടുപേരുടെയും ശരീരം പൂർണമായും കത്തിയ നിലയിലാണ്. 90 ശതമാനം പൊള്ളലേറ്റിരുന്നതായി ഡോക്ടർമാർ അറിയിച്ചു. മരിച്ചവരിലൊരാൾ ഓഫീസിലെ ജീവനക്കാരിയാണ്. വൈഷ്ണ എന്ന 35കാരിയാണ് പൊള്ളലേറ്റ് മരിച്ചതെന്ന് വിവരമുണ്ട്. മറ്റേയളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ ഓഫീസിൽ എത്തിയ ഉപഭോക്താവാകാം എന്നാണ് അനുമാനിക്കപ്പെടുന്നത്.

ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. നാട്ടുകാർ ഒരു സ്ഫോടന ശബ്ദമാണ് ആദ്യം കേട്ടത്. ഈ ശബ്ദത്തിന്റെ ഉറവിടം എന്താണെന്ന് വ്യക്തമല്ല. ഏസി തകരാറിലായി പൊട്ടിത്തെറിച്ചിരിക്കാം എന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അനുമാനിക്കുന്നു. ഇതിൽ വ്യക്തത വരാൻ അന്വേഷണം വേണ്ടി വരും.

ഇൻഷൂറൻസ് കമ്പനിയുടെ ഓഫീസിൽ തീ അണയ്ക്കാനുള്ള സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. മുൻഭാഗത്ത് മാത്രമാണ് കെട്ടിടത്തിന് വാതിൽ ഉണ്ടായിരുന്നത്. ഇതിലൂടെ തീ പുറത്തേക്ക് വമിക്കുന്ന നിലയിലെത്തിയപ്പോഴാണ് നാട്ടുകാർ സംഭവം അറിഞ്ഞത്.

പാപ്പനംകോട് ജങ്ഷനിൽ തന്നെയാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഓഫീസ് പൂർണമായും കത്തി നശിച്ചു കഴിഞ്ഞു. എന്താണ് തീപിടിത്തത്തിന് കാരണമായതെന്ന് വ്യക്തമല്ല.

തീപ്പിടിത്തം അണയ്ക്കാൻ നാട്ടുകാരാണ് പ്രയത്നിച്ചത്. കെട്ടിടത്തിന്റെ ഒരു വശത്തുകൂടി കയറി ബക്കറ്റിൽ വെള്ളം ഒഴിച്ച് കെടുത്തുകയായിരുന്നു. ഇങ്ങനെ കെടുത്തിയപ്പോഴാണ് രണ്ടു പേർ അകത്ത് കിടക്കുന്നത് കണ്ടത്. കുറെപ്പേർക്ക് ഇറങ്ങി ഓടാൻ കഴിഞ്ഞിരുന്നു.

തീയണച്ച് കഴിഞ്ഞപ്പോഴാണ് ഫയർ ഫോഴ്സ് എത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മരിച്ചവരുടെ ബോഡി എടുക്കാൻ സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളുടെ ഷാളും മറ്റുമാണ് ഉപയോഗിച്ചതെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു.

സ്ഥാപനത്തിന്റെ ഒരു മുറി പൂർണമായും കത്തിയമർന്നു. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഏസിയും രണ്ട് ഫാനുകളും ഓഫീസിലുണ്ടായിരുന്നു എന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. ഷോർട്ട് സർക്യൂട്ട് സംഭവിച്ചിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *