
ബാംഗ്ലൂരിൽ നടന്ന ഒന്നാം ടെസ്റ്റിൻ്റെ ന്യൂസിലൻഡിൻ്റെ രണ്ടാം ഇന്നിംഗ്‌സിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ രവിചന്ദ്രൻ അശ്വിനെ ഉപയോഗിച്ച രീതിയെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര. ഇടംകൈയ്യൻമാർക്കെതിരെ ശക്തമായ ആയുധമായിരുന്നിട്ടും, ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ നന്നായി ഉപയോഗിച്ചില്ല എന്ന് മുൻ താരം പറഞ്ഞു .
1988 നു ശേഷം കിവീസ് ഇന്ത്യൻ മണ്ണിൽ നേടുന്ന ടെസ്റ്റ് വിജയം കൂടി ആയി ഇത് മാറി. ന്യൂസിലൻഡ് ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആദ്യ ടെസ്റ്റിൽ വിജയം സ്വന്തമാക്കിയത്. 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവർ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി.
തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കുവെച്ച വീഡിയോയിൽ, രോഹിത് അശ്വിനെ ഉപയോഗിച്ചതിൽ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു.
“റണ്ണുകൾ കുറവായിരുന്നു എന്നതിൽ സംശയമില്ല, പക്ഷേ അശ്വിനെ നന്നായി ഉപയോഗിച്ചില്ല. അശ്വിൻ ബൗൾ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ മത്സരം ജയിക്കുമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ അവനെ ബൗൾ ചെയ്യിക്കേണ്ടത് ആയിരുന്നു” അവൻ പറഞ്ഞു.
“എന്തുകൊണ്ടാണ് അശ്വിൻ പന്തെറിയാതിരുന്നത്? അതിന് എനിക്ക് ഉത്തരമില്ല, കാരണം അദ്ദേഹത്തിൻ്റെ കണക്കുകൾ കണ്ടാൽ നിങ്ങളുടെ ടീമിലെ ഏറ്റവും മികച്ച ബൗളറാണ് അദ്ദേഹം. ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹത്തെക്കാൾ കൂടുതൽ വിക്കറ്റുകൾ മറ്റാരും നേടിയിട്ടില്ല.”
കിവീസിന് 10 റൺ മാത്രം ജയിക്കാൻ വേണ്ട സമയത്താണ് അശ്വിൻ പന്തെറിയാൻ എത്തുന്നത്.