അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

തീയറ്റേറുകളില്‍ വമ്പന്‍ കളക്ഷനോടെ മുന്നേറുന്ന പുഷ്പ 2ന്റെ റിലീസിന് പിന്നാലെയാണ് അല്ലു അര്‍ജുന്‍ എന്ന തെലുങ്ക് സൂപ്പര്‍ താരത്തിന്റെ വ്യക്തി ജീവിതത്തിലേക്ക് പൊലീസും കോടതിയും വരെ ഇടപെടാന്‍ ആരംഭിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതി മരിച്ചതിനെ തുടര്‍ന്നാണ് അല്ലുവിനെതിരെ പൊലീസ് കേസെടുത്തത്.

താരത്തിനെതിരെ സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. തീയേറ്ററില്‍ മരിച്ച രേവതിയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം താരത്തിന്റെ വീടിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ കനത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

താരത്തിന്റെ വീട് ആക്രമിച്ച കേസിലാണ് ഇപ്പോള്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടായിരിക്കുന്നത്. അല്ലു അര്‍ജുന്റെ വീട് ആക്രമിച്ച സംഭവം പ്രതിഷേധത്തിന്റെ ഭാഗമായി മാത്രം കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് പുതിയ സംഭവ വികാസഭങ്ങളുണ്ടായതോടെ വിലയിരുത്തുന്നത്. താരത്തിന്റെ വീട് ആക്രമിച്ച സംഭവത്തില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവാണ് കേസില്‍ വഴിത്തിരിവായത്.

അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസ റെഡ്ഡി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അടുത്ത അനുയായിയാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ശ്രീനിവാസ റെഡ്ഡി. ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിയുകയായിരുന്നു. സംഘം ചെടിച്ചട്ടികള്‍ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു.

പത്തോളം പേരാണ് വീട അതിക്രമിച്ചു കയറിയത്. മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കുകയായിരുന്നു. രേവതിക്ക് നീതി ഉറപ്പാക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംഘം പ്രതിഷേധിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകന്‍ തേജ് ഇപ്പോഴും ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *