ആര്‍ട്ടിക്കള്‍ 370: കശ്മീര്‍ നിയമസഭയില്‍ കയ്യാങ്കളി തുടര്‍ക്കഥയാകുന്നു; സഭയില്‍ എന്തുണ്ടായാലും നടുത്തളത്തിലിറങ്ങി നേരിട്ട് ബിജെപി എംഎല്‍എമാര്‍

ആര്‍ട്ടിക്കള്‍ 370: കശ്മീര്‍ നിയമസഭയില്‍ കയ്യാങ്കളി തുടര്‍ക്കഥയാകുന്നു; സഭയില്‍ എന്തുണ്ടായാലും നടുത്തളത്തിലിറങ്ങി നേരിട്ട് ബിജെപി എംഎല്‍എമാര്‍

ജമ്മുകശ്മീരീലെ നിയമസഭാ സമ്മേളനം തുടങ്ങി ആദ്യദിനം മുതലുണ്ടായ കോലാഹലം സഭയില്‍ തുടര്‍ക്കഥയാകുന്നു. ജമ്മു കശ്മീരില്‍ ആറ് വര്‍ഷത്തിന്റെ അനിശ്ചിതാവസ്ഥയ്ക്ക് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ സെഷന്‍ തന്നെ തിങ്കളാഴ്ച ചേരി തിരിഞ്ഞുള്ള ബഹളത്തിലാണ് തുടങ്ങിയത്. മുന്‍ സഖ്യകക്ഷികളായ പിഡിപിയും ബിജെപിയുമായിരുന്നു അന്ന് പരസ്പരം പോരാടിയത്. ഇന്ന് രാവിലെ കശ്മീരില്‍ സഭ ആരംഭിച്ചപ്പോള്‍ സ്വതന്ത്ര എംഎല്‍എ ഷെയ്ഖ് ഖുര്‍ഷീദും ബിജെപിയും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്.

ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന ബാനറുമായി സ്വതന്ത്ര നിയമസഭാംഗമായ ഷെയ്ഖ് ഖുര്‍ഷീദ് സഭയുടെ നടുത്തളത്തിലേക്ക് വന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബിജെപി എംല്‍എമാര്‍ നടത്തളത്തിലേക്ക് ഇറങ്ങി ബാന്നര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ ജമ്മു കശ്മീരിലെ നിയമസഭാ സമ്മേളനം കയ്യാങ്കളിയിലായി. പ്രതിഷേധം കനപ്പിച്ച് ബിജെപി എംഎല്‍എമാരില്‍ ചിലര്‍ സ്പീക്കറുടെ ഡയസിന് നേര്‍ക്ക് നടന്നടത്തു.

ഖുര്‍ഷീദിനെ സഹായിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചില എംഎല്‍എമാര്‍ കൂടി നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ സംഗതി കൂടുതല്‍ വഷളായി. കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് ഇന്നലെ കശ്മീര്‍ സഭ ഒരു പ്രമേയം പാസാക്കിയിരുന്നു. ഈ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുന്നതിനും ഭരണഘടന ഉറപ്പുപറയുന്ന കാര്യങ്ങള്‍ നേടിയെടുക്കാനും ഇതിന് വേണ്ടിയുള്ള ഭരണഘടനാ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനും വേണ്ടി കേന്ദ്രഭരണ പ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ഒരു ‘സംവാദം’ സംഘടിപ്പിക്കുന്നത് സംബന്ധിച്ചാണ് ഇന്നലെ പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയത്തില്‍ പ്രതിഷേധിച്ചും ബി.ജെ.പി എം.എല്‍.എമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചിരുന്നു. ഇതിന് പിന്നാലെ പിഡിപിയുടെ വഹീദ് പാറയും ഫയാസ് മിറും പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ സജാദ് ഗനി ലോണും പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു പ്രമേയം കൊണ്ടുവന്നു. പ്രമേയത്തില്‍ ഷെയ്ഖ് ഖുര്‍ഷീദും ഒപ്പുവെച്ചിരുന്നു. ആ പ്രമേയത്തില്‍ പറയുന്ന കാര്യം ഇങ്ങനെയാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *