
ഇന്ത്യൻ നായകനായ രോഹിത് ശർമ്മയ്ക്ക് ഇപ്പോൾ മോശമായ സമയമാണുള്ളത്. ഓപ്പണിങ്ങിലും മിഡിൽ ഓർഡറിലും താരത്തിന് വേണ്ട പോലെ ടീമിന് വേണ്ടി റൺസ് നേടാൻ സാധിക്കുന്നില്ല. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ പരാജയമാണ് ഏൽക്കേണ്ടി വന്നത്. അതിൽ ആരാധകർ ഏറ്റവും കൂടുതൽ പഴിക്കുന്നത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ്.
രോഹിത് ശർമയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് 1983 ലോകകപ്പ് ജേതാവായ കീർത്തി ആസാദ്. രോഹിതിനെ ക്രിക്കറ്റുമായി ബന്ധപെട്ടവരല്ലാതെ ഇന്ത്യയിലുള്ള 140 കോടി ജനങ്ങൾക്കും വിമർശിക്കാനുള്ള അധികാരമില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
കീർത്തി ആസാദ് പറയുന്നത് ഇങ്ങനെ:
ക്രിക്കറ്റിൽ രോഹിതിനെക്കാൾ അനുഭവസമ്പത്തും പ്രകടന മികവും ഉള്ളവർ താരത്തെ വിമർശിക്കട്ടെ അല്ലാതെ ടിവിയിൽ കാണുന്ന കാണികൾക്ക് അതിന് അധികാരമില്ല. രാജ്യത്ത് 140 കോടി ജനങ്ങളുണ്ട്, അതിൽ എല്ലാവരും സെലക്ടർമാരാവുകയാണെങ്കിൽ ടീമിൽ ഒരാൾ പോലുമുണ്ടാവില്ല” കീർത്തി ആസാദ് പറഞ്ഞു.
അടുത്ത ടെസ്റ്റ് മത്സരം നാളെ ഗബ്ബയിൽ വെച്ചാണ് നടക്കുന്നത്. നിലവിലെ ടീമിൽ ഒരു അഴിച്ച് പണിക്കുള്ള സാധ്യത കാണുന്നുണ്ട് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യക്ക് നിർണായകമാണ്.