ഒരേ നിയമസഭയുടെ കാലയളവിൽ മകനും അച്ഛനും മരിക്കുന്ന അപൂർവത; തമിഴ്നാട് പിസിസി മുൻ അധ്യക്ഷൻ ഇവികെഎസ്‌ ഇളങ്കോവൻ അന്തരിച്ചു

ഒരേ നിയമസഭയുടെ കാലയളവിൽ മകനും അച്ഛനും മരിക്കുന്ന അപൂർവത; തമിഴ്നാട് പിസിസി മുൻ അധ്യക്ഷൻ ഇവികെഎസ്‌ ഇളങ്കോവൻ അന്തരിച്ചു

തമിഴ്നാട് പിസിസി മുൻ അധ്യക്ഷൻ ഇ.വി.കെ.എസ്‌. ഇളങ്കോവൻ അന്തരിച്ചു. ഈറോഡ് ഈസ്റ്റിലെ എംഎൽഎ ആയിരുന്നു. ചെന്നൈയിൽ രാവിലെ 10:15നായിരുന്നു അന്ത്യം. മൻമോഹൻ സിംഗ് സർക്കാരിൽ ടെക്സ്റ്റെയിൽസ് സഹമന്ത്രി ആയിരുന്നു.

ഒരേ നിയമസഭയുടെ കാലയളവിൽ മകനും അച്ഛനും മരിക്കുന്ന അപൂർവതയാണിത്. മകന്‍റെ മരണത്തിന് ശേഷമാണ് ഇവികെഎസ് ഇളങ്കോവന്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്. മകൻ തിരുമകൻ മരിച്ച ഒഴിവിൽ 2023 ജനുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഇ.വി.കെ.എസ്‌. ഇളങ്കോവൻ എംഎൽഎ ആയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക ഡിഎംകെ സഖ്യ സ്ഥാനാർത്ഥി ആയിരുന്നു.

ജയലളിതയുടെ വിമർശകൻ ആയി ശ്രദ്ധിക്കപ്പെട്ട നേതാവാണ് ഇളങ്കോവന്‍. ഗ്രൂപ്പിസം ശക്തമായ തമിഴ്നാട് കോൺഗ്രസിൽ സമവായത്തിന്‍റെ വക്താവായി മാറി. നെഹ്‌റു കുടുംബത്തോട് അടുപ്പം പുലർത്തിയ നേതാവായിരുന്നു ഇ.വി.കെ.എസ്‌. ഇളങ്കോവൻ. 2014ൽ രാഹുൽ ഗാന്ധിയാണ് ഇ.വി.കെ.എസ്‌. ഇളങ്കോവനെ പിസിസി അധ്യക്ഷൻ ആക്കിയത്. എ കെ ആന്‍റണി സമിതിയുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു നിയമനം. അതേസമയം ഇ.വി.കെ.എസ്‌. ഇളങ്കോവന്റെ മരണത്തോടെ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *