സഞ്ജു സൂപ്പറാണ്, ചെക്കൻ ഇത്തവണ മാൻ ഓഫ് ദി സീരിസ് തൂക്കും; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

സഞ്ജു സൂപ്പറാണ്, ചെക്കൻ ഇത്തവണ മാൻ ഓഫ് ദി സീരിസ് തൂക്കും; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി 20 യിൽ ഇന്ത്യ 7 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 133 റൺ വിജയലക്ഷ്യം പിന്തുടർന്നപ്പോൾ ഒരു ബുദ്ധിമുട്ടും കൂടാതെ തന്നെ ഇന്ത്യ ജയിച്ചു കയറുക ആയിരുന്നു. 34 പന്തിൽ 8 സിക്സറുകളും 5 ഫോറും ഉൾപ്പടെ 79 റൺസ് നേടിയ അഭിഷേക് ശർമ്മയുടെ തകർപ്പൻ ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. 26 റൺ നേടിയ സഞ്ജു സാംസണും മികവ് കാണിച്ചു. കളിയുടെ എല്ലാ ഡിപ്പാർട്മെന്റിലും സമ്പൂർണ ആധിപത്യം കാണിച്ചായിരുന്നു ഇന്ത്യയുടെ ജയം എന്ന് ശ്രദ്ധിക്കണം.

എന്തായാലും വിവാദങ്ങൾക്കിടയിൽ നിൽക്കുന്ന സഞ്ജു സാംസണിൽ ആണ് ഈ പരമ്പരയിൽ ഏവരുടെയും കണ്ണ്. താരം മികവ് കാണിച്ചാൽ അത് കേരള ക്രിക്കറ്റ് അസോസിയേഷന് കൊടുക്കുന്ന ഏറ്റവും വലിയ മറുപടി ആയിരിക്കും. സഞ്ജുവുമായി ബന്ധപ്പെട്ട് പാർഥിവ് പട്ടേൽ ചില അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.’

വാക്കുകൾ ഇങ്ങനെ:

“സഞ്ജു സാംസൺ ഇപ്പോൾ സെഞ്ചുറികൾ കൊണ്ടാണ് ഡീൽ ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മാൻ ഓഫ് ദി സീരീസ് അദ്ദേഹമാകുമെന്ന് എനിക്ക് തോന്നുന്നു,” പാർഥിവ് പട്ടേൽ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷനിലെ (കെസിഎ) ചില വ്യക്തികൾ തൻ്റെ മകനോട് പകയുണ്ടെന്നും ഇത് സഞ്ജുവിന്റെ യാത്രയെ തടസ്സപ്പെടുത്തുന്നുവെന്നും സഞ്ജു സാംസണിൻ്റെ പിതാവ് സാംസൺ വിശ്വനാഥ് അടുത്തിടെ പറഞ്ഞിട്ടിരുന്നു. വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾക്കുള്ള സംസ്ഥാന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടില്ല, അതോടെ 2025 ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ദേശീയ സെലക്ടർമാർ താരത്തെ അവഗണിച്ചു.

ടൂർണമെൻ്റിന് മുന്നോടിയായി വയനാട്ടിൽ സംഘടിപ്പിച്ച ത്രിദിന പരിശീലന ക്യാമ്പിൽ പങ്കെടുക്കാത്തതിനാലാണ് സാംസണെ തിരഞ്ഞെടുക്കാത്തതെന്നാണ് കെസിഎയുടെ വിശദീകരണം. പരിശീലന ക്യാമ്പിൽ പങ്കെടുക്കാനാകില്ലെന്നും എന്നാൽ മത്സരങ്ങൾ നടക്കുമ്പോഴേക്കും താൻ തയ്യാറാവുമെന്നും താരം സംഘടനയെ അറിയിച്ചിരുന്നു.

എന്നിരുന്നാലും, സാംസണിന് ഇഷ്ടമുള്ളപ്പോഴെല്ലാം സംസ്ഥാനത്തിനുവേണ്ടി കളിക്കാനാകില്ലെന്നും പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത് ഉൾപ്പെടെ എല്ലാവരേയും പോലെ അതേ പ്രക്രിയയ്ക്ക് വിധേയനാകണമെന്നും കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ് പറഞ്ഞു. തൻ്റെ മകനെ തിരഞ്ഞെടുക്കാത്തത് മുൻകൂട്ടി ആലോചിച്ചിരുന്നുവെന്ന് സാംസണിൻ്റെ പിതാവ് അവകാശപ്പെടുന്നു, പരിശീലന ക്യാമ്പിൽ പങ്കെടുക്കാതിരുന്നിട്ടും ചില കളിക്കാരെ ടീമിൽ ഉൾപ്പെടുത്തിയതെങ്ങനെയെന്ന് അദ്ദേഹം ചോദ്യം ചെയ്തു.

തൻ്റെ മകനെ തിരഞ്ഞെടുക്കാത്തത് മുൻകൂട്ടി ആലോചിച്ചിരുന്നുവെന്ന് ആംസൻ്റെ പിതാവ് അവകാശപ്പെടുന്നു, പരിശീലന ക്യാമ്പിൽ പങ്കെടുക്കാതിരുന്നിട്ടും ചില താരങ്ങൾ ടീമിൽ ഇടം നേടിയതെങ്ങനെയെന്ന് ചോദ്യം ചെയ്തു.

“എൻ്റെ കുട്ടിയോട് എന്തെങ്കിലും വിരോധമുള്ള ആളുകൾ കെസിഎയിൽ ഉണ്ട്. ഞങ്ങൾ മുമ്പ് ഒരിക്കലും അസോസിയേഷനെതിരെ സംസാരിച്ചിട്ടില്ല, എന്നാൽ ഇത്തവണ അത് വളരെ കൂടുതലാണ്. ക്യാമ്പിൽ പങ്കെടുക്കാതിരുന്നത് സഞ്ജു മാത്രമല്ല; എന്നിട്ടും അതേ സാഹചര്യത്തിലുള്ള മറ്റ് കളിക്കാരെ കളിക്കാൻ അനുവദിച്ചു, ”സാംസൺ വിശ്വനാഥ് മാതൃഭൂമിയോട് പറഞ്ഞു

“ഇത് ജയേഷ് ജോർജ്ജിനെക്കുറിച്ചോ (കെസിഎ പ്രസിഡൻ്റ്) വിനോദിനെക്കുറിച്ചോ (കെസിഎ സെക്രട്ടറി) അല്ല; അതിനിടയിലുള്ള ചില ചെറിയ മനുഷ്യരാണ് നിസ്സാരകാര്യങ്ങൾക്ക് എല്ലാം വിഷം ആക്കി മാറ്റുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു

കോൺഗ്രസ് എംപി ശശി തരൂരും അടുത്തിടെ സഞ്ജു സാംസണോട് അനുഭാവം പ്രകടിപ്പിക്കുകയും കെസിഎയിലെ അംഗങ്ങളുടെ ഈഗോയാണ് കളിക്കാരൻ്റെ സാധ്യതകൾ നശിപ്പിച്ചതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *