
രോഹിത് ശർമ്മയെ എതിരാളികൾ പോലും ബഹുമാനത്തോടെ ഹിറ്റ്മാൻ എന്നാണ് വിളിച്ചിരുന്നത്. അവരുടെ ബൗളർമാരെ നിലംപരിശാക്കിയ ബാറ്റിംഗ് നടത്തുന്ന ആൾ ആണെങ്കിലും അവർ പോലും അറിയാതെ ആ ബാറ്റിംഗ് വിരുന്ന് ആസ്വദിച്ചിരുന്നു എന്ന് പറയാം. വന്ന് ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കുന്ന രോഹിത് ശൈലി അത്രത്തോളം അത്രത്തോളം അഴക് ആയിരുന്നു കാണാൻ.
എന്നാൽ ഇത് എതിരാളികൾക്ക് രോഹിത് ശർമ ക്രീസിലേക്ക് വരുന്നത് സന്തോഷമാണ്. കാരണം അവർക്ക് വലിയ ബുദ്ധിമുട്ട് സമ്മാനിക്കാതെ ദേ വന്നു ദാ പോയി ശൈലിയിൽ ബാറ്റ് ചെയ്യുന്ന അയാൾ ഒരു ഫ്രീ വിക്കറ്റ് ആണ്. പ്രത്യേകിച്ച് പണിപ്പെടാതെ തന്നെ അയാൾ സ്വയം പുറത്താകാനുള്ള വഴി കണ്ടെത്തും.
കുറച്ച് കാലമായി ടെസ്റ്റിൽ മോശം പ്രകടനം തുടരുന്ന രോഹിത് ഇന്ന് ഓസ്ട്രേലിയക്ക് എതിരായ നാലാം ടെസ്റ്റിലും അതിദയനീയ പ്രകടനം തുടർന്നപ്പോൾ ആദ്യ ഇന്നിങ്‌സിൽ നേടാനായത് 3 റൺ മാത്രം. കമ്മിൻസ് എറിഞ്ഞ ഷോർട്ട് ഓഫ് ലെയ്ത് ഡെലിവറിയിൽ രോഹിത് കളിച്ച അനാവശ്യ ഷോട്ടിന് ന്യായീകരണം ഇല്ല. ഇതുവരെയുള്ള ടെസ്റ്റിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു ഭൂതവും ഇല്ലാത്ത പിച്ചിൽ താരം കളിച്ച ഇന്നിങ്സിന് ന്യായീകരണം ഇല്ല.
അവസാന 10 ഇന്നിങ്സിൽ നിന്നായി 10 റൺ നേടാൻ വരെ കഷ്ടപ്പെടുന്ന രോഹിത് ഈ പരമ്പരയിൽ ആകെ നേടിയത് 25 റൺ ആണ്. ബോളർ എന്ന നിലയിൽ 25 വിക്കറ്റുകൾ വീഴ്ത്തിയ ബുംറ വരെ ഒരു ബാറ്ററുടെ കണക്ക് മറികടന്നു എന്ന് പറയുമ്പോൾ അതിനേക്കാൾ വലിയ ഒരു അപമാനം ഇനി ഇല്ല എന്ന് തന്നെ പറയാം.
എന്തായാലും നായകൽ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും നിരാശപ്പെടുത്തുന്ന താരത്തിന്റെ അവസാന പരമ്പര ആകാനുള്ള സാധ്യത കൂടുതലാണ്.