മകളെ കാണാന്‍ അനുവദിച്ചിരുന്നില്ല, നിരന്തരം മാനസിക പീഡനവും ഭീഷണിയും; ഇന്ദുജയുടെ പിതാവിന്റെ പരാതിയില്‍ അഭിജിത്ത് അറസ്റ്റില്‍

മകളെ കാണാന്‍ അനുവദിച്ചിരുന്നില്ല, നിരന്തരം മാനസിക പീഡനവും ഭീഷണിയും; ഇന്ദുജയുടെ പിതാവിന്റെ പരാതിയില്‍ അഭിജിത്ത് അറസ്റ്റില്‍

തിരുവനന്തപുരം പാലോട് നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ഇന്ദുജയെ കിടപ്പുമുറിയില്‍ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ ഇന്ദുജയുടെ പിതാവ് മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. മൂന്ന് മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. പ്രണയ വിവാഹം ആയിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും.

ഭര്‍തൃവീട്ടില്‍ മകള്‍ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിട്ടിരുന്നതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു. തങ്ങള്‍ക്ക് മകളെ കാണാന്‍ അനുവാദം ഉണ്ടായിരുന്നില്ലെന്നും മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുന്‍പാണ് ഇന്ദുജയെ അഭിജിത്ത് വീട്ടില്‍ നിന്നും വിളിച്ചിറക്കി അമ്പലത്തില്‍ വച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇന്ദുജ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു. അഭിജിത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ഇന്ദുജയെ കിടപ്പുമുറിയില്‍ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദുജയുടെ ഭര്‍ത്താവ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഈ സമയം വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *