ഈഗോ പുറത്തു ചാടിയോ?; പന്തിനെ 27 കോടിയ്ക്ക് വാങ്ങിയത് വിശദീകരിച്ച് എല്‍എസ്ജി ഉടമ സഞ്ജീവ് ഗോയങ്ക

ഈഗോ പുറത്തു ചാടിയോ?; പന്തിനെ 27 കോടിയ്ക്ക് വാങ്ങിയത് വിശദീകരിച്ച് എല്‍എസ്ജി ഉടമ സഞ്ജീവ് ഗോയങ്ക

മെഗാ ലേലത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ സ്വന്തമാക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് തുറന്നുപറഞ്ഞ് ഐപിഎല്‍ ഫ്രാഞ്ചൈസി എല്‍എസ്ജി ഉടമ സഞ്ജീവ് ഗോയങ്ക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനായി ഋഷഭ് പന്ത് ചരിത്രം സൃഷ്ടിച്ചു. ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍എസ്ജി) 27 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്.

എല്‍എസ്ജിയും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ വാശിയേറിയ ബിഡ്ഡിംഗ് യുദ്ധം നടന്നെങ്കിലും 20.75 കോടി രൂപയ്ക്ക് ആദ്യ ലേലത്തില്‍ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ടീം വിജയിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സ് പിന്നീട് റൈറ്റ് ടു മാച്ച് (ആര്‍ടിഎം) കാര്‍ഡ് വിനിയോഗിച്ചു, ഒടുവില്‍ 27 കോടി രൂപയ്ക്ക് പന്തിനെ സ്വന്തമാക്കാന്‍ എല്‍എസ്ജി നിര്‍ബന്ധിതരായി.

ഋഷഭ് പന്തിനെ വാങ്ങുന്നത് സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററിനായുള്ള ഫ്രാഞ്ചൈസിയുടെ ബജറ്റ് പ്ലാനുകള്‍ക്ക് അനുയോജ്യമാണെന്ന് സഞ്ജീവ് ഗോയങ്ക വിശദീകരിച്ചു. ഇവിടെ ആക്രമണാത്മക ലേല തന്ത്രത്തില്‍ ഈഗോ ഒരു ഘടകമല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘ഇവിടെ ഈഗോയില്ല. ഞങ്ങളുടെ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമായി ഞങ്ങള്‍ പന്തുമായി ലേലം ആസൂത്രണം ചെയ്യുകയും അതിനനുസരിച്ച് ബജറ്റ് തയ്യാറാക്കുകയും ചെയ്തു,’ ഗോയങ്ക പറഞ്ഞു,

ഏറ്റവും വിലപിടിപ്പുള്ള താരത്തെ സ്വന്തമാക്കുന്നതിലല്ല, മറിച്ച് സന്തുലിത ടീമിനെ കെട്ടിപ്പടുക്കുന്നതിലാണ് ലേലം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഗോയങ്ക എടുത്തുപറഞ്ഞു. ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കിയതിന് ശേഷം രണ്ട് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരെ സ്വന്തമാക്കാന്‍ എല്‍എസ്ജി ലക്ഷ്യമിട്ടിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *