എന്തിനാണ് പ്രയാഗയെ സഹായിച്ചതെന്ന് വീട്ടുകാരും കൂട്ടുകാരും ചോദിച്ചു, ആരോപണങ്ങളെ ഞാന്‍ ഭയപ്പെടുന്നില്ല: സാബുമോന്‍

എന്തിനാണ് പ്രയാഗയെ സഹായിച്ചതെന്ന് വീട്ടുകാരും കൂട്ടുകാരും ചോദിച്ചു, ആരോപണങ്ങളെ ഞാന്‍ ഭയപ്പെടുന്നില്ല: സാബുമോന്‍

പ്രയാഗ മാര്‍ട്ടിന് നിയമസഹായം നല്‍കിയതിന്റെ പേരില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടന്‍ സാബുമോന്‍. ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗയ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഓംപ്രകാശിനെ അറിയില്ലെന്ന് അടക്കമുള്ള പ്രയാഗയുടെ മൊഴി സ്ഥിരീകരിച്ച പൊലീസ് അവിടെ നടന്ന മറ്റ് ഇടപാടുകളില്‍ പ്രയാഗയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി.

ഇതിനിടെയാണ് പ്രയാഗയ്ക്ക് നിയമസഹായം നല്‍കുന്നത് സാബുമോന്‍ ആണെന്ന വാര്‍ത്തകള്‍ എത്തിയത്. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍. രജനികാന്തിനൊപ്പം അഭിനയിച്ച ‘വേട്ടയ്യന്‍’ സിനിമയുടെ റിലീസിനിടെയാണ് സാബുമോന്‍ സംസാരിച്ചത്. മനോരമ ന്യൂസിനോടാണ് നടന്‍ പ്രതികരിച്ചത്.

തെറ്റ് ചെയ്യാത്തിടത്തോളം മുഖം മറച്ച് ഓടി രക്ഷപ്പെടരുത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് പ്രയാഗയോട് ഞാനാണ് പറഞ്ഞത്. പ്രയാഗ മാര്‍ട്ടിനെ സഹായിച്ചതെന്തിനെന്ന് ചോദിച്ചവരില്‍ വീട്ടുകാരും സുഹൃത്തുക്കളുമുണ്ട്. എനിക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളതെന്ന് ചിലര്‍ ഓര്‍മ്മിപ്പിച്ചു.

സൗഹൃദങ്ങള്‍ക്ക് വലിയ വിലയാണ് കല്‍പ്പിക്കുന്നത്. പ്രയാഗ കുടുംബസുഹൃത്താണ്. ഫോണ്‍ വിളിച്ചാല്‍ പലരും എടുക്കാതായെന്ന് പ്രയാഗ പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ടുവെന്നതിന്റെ പേരിലുണ്ടാകുന്ന ആരോപണങ്ങളെ ഞാന്‍ ഭയപ്പെടുന്നില്ല എന്നാണ് സാബുമോന്‍ പറയുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *