യുവതാരങ്ങളായ ഗവിയുടെയും ലാമിൻ യമാലിന്റെയും മികച്ച പ്രകടനത്തിൽ അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ വിജയിച്ച് ബാഴ്‌സലോണ സൂപ്പർകോപ്പ ഡി എസ്പാന ഫൈനലിൽ. ഇതുവരെ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതിനാൽ കളിക്കാനുള്ള ലൈസൻസ് റദ്ദാക്കിയതിന് ശേഷം ഡാനി ഓൾമോ ഇല്ലാതെ ഇറങ്ങിയ ബാഴ്‌സലോണ ബുധനാഴ്ച അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ 2-0 ന് വിജയിച്ച് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ പ്രവേശിച്ചു.
സ്പാനിഷ് പ്ലേമേക്കർ ഡാനി ഓൾമോയ്ക്ക് മത്സരത്തിന് മുമ്പ് താൽക്കാലിക അടിസ്ഥാനത്തിൽ വീണ്ടും കളിക്കാൻ അനുമതി ലഭിച്ചെങ്കിലും കോപ്പ ഡെൽ റേ ജേതാക്കളായ അത്‌ലറ്റിക്കിനെതിരെ കളിക്കാനുള്ള തീരുമാനം അദ്ദേഹത്തിനോ അതേ സ്ഥാനത്തുള്ള പാവ് വിക്ടറോ വളരെ വൈകിയാണ് വന്നത്. കളി ആരംഭിച്ച് 17 മിനിറ്റിന് ശേഷം ഗാവി ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. ഇടവേളയ്ക്ക് ശേഷം വിങ്ങർ ലാമിന് യമാൽ രണ്ടാം ഗോളും നേടി.
സൗദി അറേബ്യയിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ വ്യാഴാഴ്ച സ്പാനിഷ്, യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് കപ്പ് റണ്ണേഴ്‌സ് അപ്പായ മയ്യോർക്കയെ നേരിടും.” രണ്ടാം സെമിയിൽ റയൽ മാഡ്രിഡ് വിജയിച്ചാൽ ലോക ഫുട്ബോളിലെ ഏറ്റവും ഗ്ലാമർ പോരാട്ടമായ എൽ ക്ലാസിക്കോക്ക് ഫൈനലിൽ കളമൊരുങ്ങും. അത്ലറ്റിക് ഞങ്ങളെ വളരെയധികം ഓടാൻ പ്രേരിപ്പിക്കുന്ന വളരെ ശാരീരികമായ ടീമാണ്.
അവസാനം വരെ ഞങ്ങൾ കഷ്ടപ്പെട്ടു. പക്ഷേ ഞങ്ങൾക്ക് നന്നായി കളിക്കാൻ കഴിഞ്ഞു. ഞങ്ങൾ വളരെ സന്തുഷ്ടരാണ്.” മത്സര ശേഷം യമാൽ മോവിസ്റ്റാറിനോട് പറഞ്ഞു. വീണ്ടും കളിയ്ക്കാൻ അവസരം ഡാനി ഓൾമോയെയും വിക്ടറിനെയും സംബന്ധിച്ച സ്‌പെയിനിൻ്റെ ദേശീയ സ്‌പോർട്‌സ് കൗൺസിലിൻ്റെ തീരുമാനത്തെ ബാഴ്‌സ കോച്ച് ഹൻസി ഫ്ലിക്ക് അഭിനന്ദിച്ചു. “ഈ ശരിയായ തീരുമാനത്തിൽ ക്ലബ്ബ് മുഴുവനും വളരെ സന്തുഷ്ടരാണ്.” ബാഴ്‌സയുടെ അമരത്ത് തൻ്റെ ആദ്യ കിരീടം നേടുമെന്ന പ്രതീക്ഷയിൽ ഫ്ലിക് പറഞ്ഞു.