
ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ പടയെ തകർത്തെറിയുകയാണ് ഓസ്‌ട്രേലിയ. ബാറ്റിംഗിലും ബോളിങ്ങിലും കങ്കാരു പട സമ്പൂർണ ആധിപത്യമാണ് സ്ഥാപിക്കുന്നത്. ബാറ്റിംഗിൽ ഇന്ത്യൻ ബോളർമാർക്ക് മോശമായ സമയം കൊടുത്ത ഓസ്‌ട്രേലിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്കും അതേ അവസ്ഥ തന്നെയാണ് സമ്മാനിക്കുന്നത്.
ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകിയത് വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സിനായിരുന്നു. ആദ്യ ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറി നേടിയ താരം തന്നെയാണോ ഇങ്ങനത്തെ പ്രകടനം കാഴ്ച വെക്കുന്നത് എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. 16 പന്തിൽ വെറും 3 റൺസ് നേടി ഓസ്‌ട്രേലിയൻ താരം ജോഷ് ഹേസൽവുഡ് ആണ് വിരാടിന്റെ വിക്കറ്റ് നേടിയത്.
നിലവിലെ ഇന്ത്യയുടെ അവസ്ഥ വളരെ ദയനീയമാണ്. 22 റൺസിന് 3 വിക്കറ്റുകൾ നഷ്ടമായി. ഓപണർ യശസ്‌വി ജയ്‌സ്വാൾ 2 പന്തിൽ നാല് റൺസ് നേടിയും, ശുഭ്മാൻ ഗിൽ 3 ബോളിൽ 1 റൺ നേടി ഇരുവരും മിച്ചൽ സ്റ്റാർക്കിന്റെ ഇരകളായി മാറി. ഇനിയുള്ള ബാറ്റ്‌സ്മാന്മാർ നിലയുറപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ച വെച്ചില്ലെങ്കിൽ നാണംകെട്ട തോൽവിക്ക് വീണ്ടും ആരാധകർ സാക്ഷിയാകേണ്ടി വരും.