കളമശേരിയിലെ മഞ്ഞപ്പിത്ത ബാധ; പ്രഭവകേന്ദ്രം ഗൃഹപ്രവേശം നടന്ന വീട്ടിൽ ഉപയോഗിച്ച കിണർ വെള്ളം: മന്ത്രി പി രാജീവ്

കളമശേരിയിലെ മഞ്ഞപ്പിത്ത ബാധ; പ്രഭവകേന്ദ്രം ഗൃഹപ്രവേശം നടന്ന വീട്ടിൽ ഉപയോഗിച്ച കിണർ വെള്ളം: മന്ത്രി പി രാജീവ്

കളമശ്ശേരിയിൽ പടർന്ന് പിടിച്ച മഞ്ഞപ്പിത്തത്തിന്റെ പ്രഭവകേന്ദ്രം ഗൃഹപ്രവേശം നടന്ന വീട്ടിൽ ഉപയോഗിച്ച കിണർ വെള്ളമെന്ന് മന്ത്രി പി രാജീവ്. ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്ത് നിന്നാണ് രോഗവ്യാപനം എന്നാണ് പ്രാഥമിക കണ്ടെത്തൽ. അതേസമയം ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

കളമശ്ശേരിയിലെ 10,12,13 വാർഡുകളിലാണ് രോഗം വ്യാപിച്ചിരിക്കുന്നത്. ഈ വാർഡുകളിൽ ക്യാമ്പ് നടത്തുമെന്നും ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം മൂന്ന് വാർഡുകളിൽ നിന്നുമായി 13 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും ഇതില്‍ ചിലരുടെ നില ഗുരുതമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം പത്താം വാര്‍ഡായ പെരിങ്ങഴയിലും പന്ത്രണ്ടാം വാര്‍ഡായ എച്ച്എംടി കോളനി എസ്റ്റേറ്റിലും പതിമൂന്നാം വാര്‍ഡായ കുറുപ്രയിലും നിരവധിപേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്ന് നഗരസഭാ ചെയര്‍പേര്‍സണ്‍ പറഞ്ഞു. വ്യാപനം തടയാനാവശ്യമായ നടപടികള്‍ തുടരുകയാണെന്നും ചെയര്‍പേര്‍സണ്‍ അറിയിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് 18 പേരാണ് ഇതുവരെ ചികിത്സ തേടിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *